ബെംഗളൂരു: ഏപ്രിൽ 26ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് സൗജന്യ ഭക്ഷണം നൽകാൻ അനുമതിയുമായി കർണാടക ഹൈക്കോടതി. വോട്ട് ചെയ്തതിൻ്റെ തെളിവ് കാണിക്കുന്ന വോട്ടർമാർക്ക് കോംപ്ലിമെൻ്ററി ഭക്ഷണം നൽകാൻ അനുമതി ആവശ്യപ്പെട്ട് ബ്രുഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വോട്ടർമാർക്ക് ഇത്തരത്തിൽ സൗജന്യ ഭക്ഷണം നൽകുന്നത് മികച്ച തീരുമാനമാണെന്നും, ഇതിനു പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.എന്നാൽ വോട്ട് ചെയ്തവർക്ക് മാത്രമേ സൗജന്യ ഭക്ഷണം അനുവദിക്കാൻ പാടുള്ളു. 26ന് മുമ്പ് വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യങ്ങൾ നൽകരുതെന്നും കോടതി വ്യക്തമാക്കി. 26ന് മുമ്പ് നൽകുന്ന സൗജന്യങ്ങൾ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് ഉത്തരവ്. വോട്ടർമാർക്ക് സൗജന്യ ഭക്ഷണം നൽകാൻ അനുമതി ആവശ്യപ്പെട്ട് ബിബിഎംപി, പോലീസ് എന്നിവർക്ക് നിവേദനം നൽകിയിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്.
തൊടുപുഴ: മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍ നാല് പ്രതികളെ പ്രത്യേക അന്വേഷണ സംഘം ബെംഗളുരുവില്‍…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ദേശീയ പാതയില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സോന്‍പ്രയാഗിനും…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ കിഴക്കന്‍ മേഖലയിലെ കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 250 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത…
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. വിമാനം സുരക്ഷാ നിയമം കേസില്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്രം…
തിരുവനന്തപുരം: സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. സെപ്തംബര്‍ മാസത്തിലെ ആദ്യ ദിനമായ ഇന്ന് വിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തി.…
തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പില്‍ കടലില്‍ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.…