ബെംഗളൂരു: അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസൻ എംപി പ്രജ്വല് രേവണ്ണയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് പോസ്റ്റർ പതിപ്പിച്ച രാജ്യ ജനതാ പാർട്ടി (ആര്‍.ജെ.പി.) നേതാവ് കസ്റ്റഡിയിൽ. എൻ. നാഗേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രജ്വൽ രേവണ്ണയുടെ ലൊക്കേഷനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ശിവാനന്ദ സർക്കിൾ, റെയിൽവേ പാരലൽ റോഡ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, പോലീസ് ഉടൻ ഇടപെട്ട് പോസ്റ്ററുകൾ നീക്കം ചെയ്തു.
കേസിൽ ഔദ്യോഗികമായി ഇതുവരെ പ്രതിഫലം പ്രഖ്യാപിച്ചിട്ടില്ല. മുൻകൂർ അനുമതിയില്ലാതെ പാർട്ടിക്കൊ മറ്റ് വ്യക്തികൾക്കോ ഇത്തരം കേസുകളിൽ പ്രതിഫലം വാഗ്ദാനം ചെയ്യാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രജ്വൽ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിജീവിതയെ തട്ടികൊണ്ടുപോയ പരാതിയിൽ പ്രജ്വലിന്റെ പിതാവ് എച്ച്. ഡി. രേവണ്ണയെ ഈ മാസം ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. എസ്എംവിടി ബെംഗളൂരു…
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.…
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…