ബെംഗളൂരു: കർണാടകയിലെ ചില ഗ്രാമങ്ങളില്‍ പ്രസവിച്ച യുവതികളെ ഒറ്റപ്പെട്ട കുടിലുകളിലേക്ക് മാറ്റുന്നതായുള്ള ആരോപണത്തെ തുടർന്ന് സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി).
തുമകുരു ജില്ലയിലെ ബിസദിഹള്ളി പ്രദേശത്ത് ഇത്തരം പ്രവണതകള്‍ നടക്കുന്നതായി അടുത്തിടെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. പ്രസവിച്ച സ്ത്രീകൾ, ആർത്തവമുള്ള യുവതികളെ എന്നിവരെ ഗ്രാമത്തിലെ ചില അന്ധവിശ്വാസത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട കുടിലുകളിലേക്ക് മാറ്റുമെന്നാണ് ആരോപണം.
സ്ത്രീകൾ, പിഞ്ചു കുഞ്ഞുങ്ങൾ എന്നിവര്‍ക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനമാണിതെന്ന് എൻഎച്ച്ആർസി ചൂണ്ടിക്കാട്ടി. അടുത്തിടെ സിസേറിയൻ പ്രസവത്തിന് വിധേയയായ 19കാരിയെ ദൂരെയുള്ള ഒറ്റപ്പെട്ട കുടിലിലേക്ക് മാറ്റിയെന്ന് മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. കുടിലിൽ ശൗചാലയ സൗകര്യമോ, കിടക്കയോ ഇല്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അന്ധവിശ്വാസത്തിന്റെ ഭാഗമായുള്ള ഇത്തരം സമ്പ്രദായം കർണാടകയിലെ വിദൂര ഗ്രാമപ്രദേശങ്ങളിലും കടു ഗൊല്ല സമുദായത്തിൽപ്പെട്ടവരിലും ദീർഘകാലമായി നിലനിൽക്കുന്നുണ്ട്.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിക്കുന്നതിനിടെ സ്ത്രീകൾ മരണപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കാരണത്താൽ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് എൻഎച്ച്ആർസി അംഗങ്ങൾ വ്യക്തമാക്കി. അടുത്ത നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് എൻഎച്ച്ആർസി കർണാടക സർക്കാർ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്.
TAGS: KARNATAKA, NATIONAL
KEYWORDS: NHRC sends notice
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. തിങ്കളാഴ്ച നേരിയ വില കുറവ് രേഖപ്പെടുത്തിയ വിപണിയില്‍ ചൊവ്വാഴ്ച വീണ്ടും…
ന്യൂഡൽഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി (77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു അന്ത്യം. കുറച്ചുകാലമായി…
ടെഹ്റാൻ/ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ വെടിനിർത്തലിനു ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി ഇറാൻ. നിലവിൽ വെടിനിർത്തൽ…
ഖത്തർ സിറ്റി: ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി.…
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി ജന്മനാടായ പത്തനംതിട്ടയിലെ…
ബെംഗളൂരു: നഗരത്തിൽ 11 ഇടങ്ങളിലെ മലിനജലം നിരന്തരമായി പരിശോധിച്ചാൽ സാംക്രമിക രോഗങ്ങൾ പകരുന്നത് സംബന്ധിച്ച പ്രാരംഭ സൂചനകൾ ലഭിക്കുമെന്ന് പഠനം.…