ബംഗ്ലാദേശ് എംപി അൻവാറുള്‍ അസിം അനറിനെ കോല്‍ക്കത്തയില്‍ കൊലപ്പെടുത്തിയത് ഇദ്ദേഹത്തിന്‍റെ ഉറ്റസുഹൃത്തായ അക്തറുസ്‌സമാൻ ഷഹീൻ ആണെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്‌സമാൻ ഖാൻ. ഏപ്രില്‍ 30ന് അക്തറുസ്‌സമാൻ ഇന്ത്യയിലെത്തിയിരുന്നു. മേയ് പത്തിന് ബംഗ്ലാദേശില്‍ എത്തി.
തുടർന്ന് നേപ്പാളിലേക്കും അവിടെ നിന്ന് ദുബായിലേക്കും പോയി. ദുബായില്‍ നിന്ന് പ്രതി ന്യുയോർക്കിലേക്ക് കടന്നതായാണു സംശയം. അക്തറുസ്‌സമാനെ നിയമത്തിനു മുന്നിലെത്തിക്കാനാണു ശ്രമമെന്നു പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. ഇന്ത്യ, നേപ്പാള്‍, യുഎസ് ഭരണകൂടങ്ങളുടെ സഹായം ഇതിനായി തേടി.
ഭരണകക്ഷിയായ അവാമി ലീഗിന്‍റെ എംപിയുടെ കൊലപാതകത്തില്‍ കേസില്‍ സിലിസ്ത റഹ്മാൻ എന്ന യുവതിയെ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്‍റെ കാരണം ഉടൻ അനാവരണം ചെയ്യുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…