ബിബിഎംപി ഭരണം ഇനിയില്ല; ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഇന്ന് മുതൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് മുതൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഭരണം നിലവിൽ വരും. ബിബിഎംപിയുടെ കാലാവധി അവസാനിപ്പിച്ചതാണ് ബെംഗളൂരു അതോറിറ്റി രൂപീകരിച്ചത്. 2024 ലെ ബെംഗളൂരു അഡ്മിനിസ്ട്രേഷൻ ആക്ട് നടപ്പിലാക്കുന്നതോടെ പഴയ ബിബിഎംപി ഔദ്യോഗികമായി ഇല്ലാതാകുകയാണ്. ബുധനാഴ്ചയാണ് കർണാടക സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ജിബിഎയുടെ ചെയർമാനായിരിക്കും ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ. ശിവകുമാർ വൈസ് ചെയർമാനാകും. പുതിയ ഭരണത്തിന് കീഴിൽ മുൻ ബിബിഎംപി മേഖലയെ ഏഴ് ചെറു മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിച്ചേക്കാം.

ബെംഗളൂരു നോർത്ത്, സൗത്ത്, സെൻട്രൽ തുടങ്ങിയ ഈ കോർപ്പറേഷനുകൾക്ക് അവരുടേതായ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലുകളും മേയർമാരും ഉണ്ടായിരിക്കും. ഉയർന്ന വരുമാനമുള്ള കോർപ്പറേഷനുകളാണ് ഇവ. മെട്രോപൊളിറ്റൻ മേഖലയുടെ നിർണായക ആസൂത്രണത്തിലും സാമ്പത്തിക കാര്യങ്ങളിലും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് നിയന്ത്രണം ഉണ്ടായിരിക്കും. ഏകദേശം 1,400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായിരിക്കും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അധികാര പരിധി.

ബെംഗളൂരു ജലവിതരണ ബോർഡ്, ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യ ഏജൻസികളൊക്കെ ജിബിഎയുടെ പരിധിയിൽ വരും. ഗ്രേറ്റർ ബെംഗളൂരു ഏരിയയിൽ മൂന്ന് സിവിക് അതോറിറ്റികൾ ഉണ്ടാകും. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, സിറ്റി കോർപ്പറേഷനുകൾ, വാർഡ് കമ്മിറ്റികൾ. നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം എത്രയും വേഗം പുതിയ സിറ്റി കോർപ്പറേഷനുകൾ രൂപീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാകും. ബിബിഎംപിയുടെ വിഭജനത്തെക്കുറിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

TAGS: BENGALURU | BBMP
SUMMARY: Greater Bengaluru Authority governance from today

Savre Digital

Recent Posts

മുഴുവൻ കോടതി മുറികളിലും ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ തീരുമാനിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു.…

2 hours ago

മദ്യലഹരിയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ഏഴോടെ മണ്ണന്തല…

4 hours ago

ഭാഗവത സപ്താഹയജ്ഞം നാളെ സമാപിക്കും

ബെംഗളൂരു: ന്യുതിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് നാളെ സമാപനമാകും. ആചാര്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി,…

4 hours ago

ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ

ബെംഗളൂരു: ശ്രീനാരായണസമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച നടക്കും. അൾസൂരുവിലെ…

5 hours ago

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുവഹത്തി ചെന്നൈ വിമാനമാണ് ബെംഗളൂരുവിൽ ഇറക്കിയത്. വിമാനത്തിൽ…

5 hours ago

കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുക.…

5 hours ago