ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ സ്കൈഡെക്ക് നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നൈസ് റോഡിന് സമീപമാണ് 250 മീറ്റർ സ്കൈഡെക്ക് നിർമ്മിക്കാൻ സർക്കാർ പദ്ധതിയിടുന്നത്. സ്കൈഡെക്കിന് ഏകദേശം 25 ഏക്കർ ആവശ്യമാണ്. ഇക്കാരണത്താലാണ് നൈസ് റോഡ് പദ്ധതിക്കായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ നൈസ് റോഡ് പ്രൊമോട്ടർമാരുടെ കൈവശമാണ് ഭൂമി. സുപ്രീം കോടതി ഉത്തരവ് പ്രകാരം നൈസ് കമ്പനി ഇതിൽ നിന്ന് 200 ഏക്കറോളം സർക്കാരിന് കൈമാറേണ്ടതുണ്ട്. ഈസ്റ്റ് ബെംഗളൂരുവിലെ ബൈയപ്പനഹള്ളിയിലെ എൻജിഇഎഫ് ഭൂമി, യശ്വന്ത്പൂരിനടുത്തുള്ള സാൻഡൽ സോപ്പ് ഫാക്ടറി, ബെംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസ്, കൊമ്മഘട്ട എന്നിവ ഉൾപ്പെടുന്നതാണ് മറ്റ് സാധ്യതയുള്ള സൈറ്റുകൾ. പദ്ധതി പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും വലിയ ടവര്‍ വ്യൂ ബെംഗളൂരുവിന് സ്വന്തമാകും. 250 മീറ്റര്‍ ഉയരമുള്ള സ്‌കൈഡെക്ക് നിര്‍മ്മിക്കുന്നതിന് പുതിയ ഡിസൈന്‍ തയ്യാറാക്കാന്‍ ആര്‍ക്കിടെക്റ്റുകളെ ക്ഷണിച്ചിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു.
സ്‌കൈ ഡെക്കിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ടവര്‍ വ്യൂ ഒരുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന ടവറുകളില്‍ ഒന്നായി ഇത് മാറും. അരയാലിന്റെ മോഡലിലാണ് ഇപ്പോള്‍ ടവറിന്റെ രൂപരേഖ തയ്യാറക്കിയിരിക്കുന്നത്. ഓസ്ട്രിയന്‍ കമ്പനിയായ കൂപ് ഹിമ്മല്‍ബോവായിരുന്നു ഈ കെട്ടിടത്തിന് വേണ്ടി രൂപകല്‍പ്പന തയ്യാറാക്കിയത്.
TAGS: BENGALURU | SKYDECK
SUMMARY: Bengaluru to get 250-metre Skydeck; DK Shivakumar finalises location
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…