ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയുടെ കട ഉൾപ്പെടെയുള്ള നാല് നില കെട്ടിടം ചെരിഞ്ഞു; ജീവനക്കാരും താമസക്കാരും തലനാഴിരക്ക് രക്ഷപ്പെട്ടു. ന്യൂ തിപ്പസാന്ദ്ര ഫസ്റ്റ് ക്രോസിൽ ആഞ്ജനേയ ക്ഷേത്രത്തിന് സമീപത്തുള്ള മലയാളി കരകൗശല ഉത്പന്ന വിൽപ്പനശാലയായ വിളക്ക് ഹാൻഡി ക്രാഫ്റ്റ് സ്ഥിതി ചെയ്യുന്ന നാല് നില കെട്ടിടമാണ് ഇന്ന് വൈകിട്ട് 4 മണിയോടെ നിലം പതിച്ചത്.
തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ താഴത്തെ രണ്ട് നിലകളിൽ വിളക്ക് ഷോറൂമുകളും മുകളിലെ രണ്ട് നിലകളിൽ നാല് വാടക വീടുകളുമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിൻ്റെ വലത് വശത്ത് പുതിയ കെട്ടിടത്തിനായി ആഴത്തിൽ കുഴി എടുത്തിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. വൻ ഒച്ചയോടെയാണ് കെട്ടിടം ചെരിഞ്ഞത്. ശബ്ദം കേട്ട് കടയിലെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അപകടസമയത്ത് മുകളിലെ വാടക വീടുകളിലുണ്ടായിരുന്ന താമസക്കാരും താഴേക്ക് ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു. പകലായതിനാല്‍ അപകടത്തിന്‍റെ വ്യാപ്തി കുറഞ്ഞു. ആര്‍ക്കും പരുക്കുകള്‍ ഇല്ല.
നാട്ടുകാരും അഗ്നി രക്ഷാസേനയും പോലീസും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. വിളക്കിൻ്റെ രണ്ടുനിലകളും താഴ്ന്നുപോയിട്ടുണ്ട്. ഏകദേശം രണ്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടെ മാനേജർ അജയഘോഷ് ന്യൂസ് ബെംഗളൂരു ഡോട്ട് കോമിനോട് പറഞ്ഞു.
<BR>
TAGS : BUILDING COLLAPSE
SUMMARY : A four-story building, including a Malayali shop, collapsed in Bengaluru
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…