ബെംഗളൂരു: ബെംഗളൂരു ഇസ്കോൺ ഹരേ കൃഷ്ണ ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞ് സുപ്രീം കോടതി. ഇസ്കോൺ ബെംഗളൂരുവും ഇസ്കോൺ മുംബൈയും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിനാണ് ഇതോടെ തീർപ്പായത്. ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം ഇസ്കോൺ ബെംഗളൂരുവിനാണെന്ന് ജസ്റ്റിസുമാരായ അഭയ് ഓഖ, അഗസ്റ്റിൻ ജോർജ് മസി എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു. ഇസ്കോൺ മുംബൈയ്ക്ക് അനുകൂലമായിരുന്ന കർണാടക ഹൈക്കോടതിയുടെ വിധി തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. ക്ഷേത്രത്തിൻ്റെ അധികാരവുമായി ബന്ധപ്പെട്ട് 24 വർഷമായി തർക്കം നിലനിൽക്കുകയായിരുന്നു.
കർണാടക സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം 1978ൽ രജിസ്റ്റർ ചെയ്ത സൊസൈറ്റിയാണ് ഇസ്കോൺ ബെംഗളൂരു. 1950ലെ ബോംബെ പബ്ലിക് ട്രസ്റ്റ് ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തതാണ് ഇസ്കോൺ മുംബൈ. 1988 ഓഗസ്റ്റ് മൂന്നിന് ഹരേ കൃഷ്ണ ഹിൽസിലെ ബെംഗളൂരു ഡെവലപ്മൻ്റ് അതോറിറ്റിയുടെ ഭൂമി സ്വന്തമാക്കി ഭക്തരുടെ സംഭാവന ഉപയോഗിച്ചാണ് ക്ഷേത്രവും സാംസ്കാരിക കോംപ്ലക്സും നിർമിച്ചതെന്നായിരുന്നു ഇസ്കോൺ ബെംഗളൂരു ചൂണ്ടിക്കാട്ടിയിരുന്നത്.
2009 ഏപ്രിൽ 17ന് ഇസ്കോൺ ബെംഗളൂരുവിന് അനുകൂലമായ വിചാരണ കോടതി വിധിക്കെതിരെ 2011 മെയിലാണ് ഇസ്കോൺ മുംബൈ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. രാജാജിനഗറിലെ ഹരേ കൃഷ്ണ ഹിൽസിലുള്ള ക്ഷേത്രത്തിൻ്റെ ഉടമ ഇസ്കോൺ ബെംഗളൂരു ആണെന്നായിരുന്നു വിചാരണാ കോടതിയുടെ വിധി. ക്ഷേത്രത്തിൻ്റെ പ്രവർത്തനങ്ങളിൽ ഇസ്കോൺ മുംബൈ ഇടപെടുന്നത് കോടതി തടഞ്ഞിരുന്നു. എന്നാൽ 2011 മെയ് 23ന് ഇസ്കോൺ മുംബൈയ്ക്ക് അനുകൂലമായി കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചു. ഇതു ചോദ്യംചെയ്ത് 2011 ജൂൺ രണ്ടിനാണ് ഇസ്കോൺ ബെംഗളൂരു സുപ്രീം കോടതിയെ സമീപിച്ചത്.
TAGS: BENGALURU | SUPREME COURT
SUMMARY: Supreme Court backs Iskcon Bangalore over Mumbai in Hare Krishna temple dispute
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി…
തൃശൂർ: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.…
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക്…
കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…
അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…