ന്യൂഡൽഹി: ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായി. ഒടുവിൽ വന്ന റിപ്പോർട്ട് അനുസരിച്ച് 57.03ശതമാനം പോളിംഗ് രേഖപ്പെടുത്തി. അന്തിമ റിപ്പോർട്ടിൽ മാറ്റം വന്നേക്കാം. ഭീകരർ സജീവമായ രജൗരി, പൂഞ്ച്, റിയാസി ജില്ലകളിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴ് മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര അനുഭവപ്പെട്ടു. മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള, പി.സി.സി അദ്ധ്യക്ഷൻ താരിഖ് ഹമീദ് കർറ, ബി.ജെ.പി അധ്യക്ഷൻ രവീന്ദർ റെയ്ന തുടങ്ങിയവര്‍ ഉൾപ്പടെ മത്സരിക്കുന്ന 26 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
ജമ്മുവിലെ പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രമുള്ള മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ് (75.29%). റിയാസി 74.70%, പൂഞ്ച്-ഹവേലി (72.71%), ഗുൽബ്ഗഡ് (72.19%), സുരൻകോട്ട് (72.18%), ഖാൻസാഹിബു (67.7%).കങ്കൻ (67.60%), ചാർ-ഇ-ഷെരീഫ് (66%) എന്നിവിടങ്ങളില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി.
രാവിലെ മുതൽ പോളിങ് ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് പ്രത്യക്ഷമായത്. യു.എസ്.എ, മെക്സിക്കോ, ഗയാന, ദക്ഷിണ കൊറിയ, സൊമാലിയ, പനാമ, സിംഗപ്പൂർ, നൈജീരിയ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, നോർവേ, ടാൻസാനിയ, റുവാണ്ട, അൾജീരിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ വോട്ടെടുപ്പ് നിരീക്ഷിക്കാനെത്തി. 18ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 61ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
<BR>
TAGS : JAMMU KASHMIR | ELECTION 2024
SUMMARY : The second phase was also peaceful. 57 percent polling in Jammu and Kashmir
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്കോട്ട് സ്വദേശി…
തൃശൂർ: കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.…
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക്…
കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…
അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…