ബെംഗളൂരു: ലൈംഗിക പീഡനക്കേസിനെ തുടര്‍ന്നു രാജ്യം വിട്ട ഹാസന്‍ എം.പി. പ്രജ്വല്‍ രേവണ്ണ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ നാട്ടിലേക്കു തിരികെയെത്തുള്ളൂവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. കേസ് ഉത്തരേന്ത്യയില്‍ മുഖ്യ തിരഞ്ഞെടുപ്പു പ്രചാരണ വിഷമായതോടെ കീഴടങ്ങുന്നതു വന്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണു നാട്ടിലേക്കുള്ള മടക്കം നീട്ടുന്നത്.
അതേസമയം പ്രജ്വലിനെതിരെയുള്ള കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തതോടെ അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. കേസെടുക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടത്. ജര്‍മ്മനിയിലെ മ്യൂണിച്ചിലേക്കു പോയ പ്രജ്വല്‍ ഇപ്പോള്‍ യൂറോപ്പിലുണ്ടെന്നാണു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സമന്‍സ് നല്‍കിയപ്പോള്‍ തേടിയ 7 ദിവസത്തെ സാവകാശവും അവസാനിച്ചു. ഇന്റര്‍പോളിന്‍റെ ബ്ലൂ കോര്‍ണര്‍ നോട്ടീസുള്ളതിനാല്‍ എപ്പോള്‍ വേണമെങ്കിലും പിടിവീഴാമെന്ന സാഹചര്യത്തിലാണ് പ്രജ്വൽ.
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…