ബെംഗളൂരു: ലൈംഗിക പീഡനക്കേസിനെ തുടര്‍ന്നു രാജ്യം വിട്ട ഹാസന്‍ എം.പി. പ്രജ്വല്‍ രേവണ്ണ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ നാട്ടിലേക്കു തിരികെയെത്തുള്ളൂവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. കേസ് ഉത്തരേന്ത്യയില്‍ മുഖ്യ തിരഞ്ഞെടുപ്പു പ്രചാരണ വിഷമായതോടെ കീഴടങ്ങുന്നതു വന്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണു നാട്ടിലേക്കുള്ള മടക്കം നീട്ടുന്നത്.
അതേസമയം പ്രജ്വലിനെതിരെയുള്ള കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തതോടെ അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. കേസെടുക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടത്. ജര്‍മ്മനിയിലെ മ്യൂണിച്ചിലേക്കു പോയ പ്രജ്വല്‍ ഇപ്പോള്‍ യൂറോപ്പിലുണ്ടെന്നാണു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സമന്‍സ് നല്‍കിയപ്പോള്‍ തേടിയ 7 ദിവസത്തെ സാവകാശവും അവസാനിച്ചു. ഇന്റര്‍പോളിന്‍റെ ബ്ലൂ കോര്‍ണര്‍ നോട്ടീസുള്ളതിനാല്‍ എപ്പോള്‍ വേണമെങ്കിലും പിടിവീഴാമെന്ന സാഹചര്യത്തിലാണ് പ്രജ്വൽ.
ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തതാണെന്നാണ് സ്ഥിരീകരണം.…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു…
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ…
കണ്ണൂർ: പാനൂർ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ തീയിട്ടു. പൂട്ടിയിട്ട ഓഫിസ് വൈകിട്ട് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓഫീസിൽ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്പിന്റെ' പ്രീമിയം തുക വർധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന…
തൃശൂർ: പാലക്കാട് വാളയാറിൽ വംശീയ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തിസ്ഗഢ് സ്വദേശി രാം നാരായൺ ഭാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.…