Categories: NATIONALTOP NEWS

വ്യാജ രേഖ ചമച്ച് ഐഎഎസ്; പൂജ ഖേദ്കറെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു

ന്യൂഡൽഹി:  വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഒ ബി സി, വികലാംഗ ക്വാട്ട ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ഐ എ എസ് പ്രവേശനം നേടിയ പൂജ ഖേദ്കറെ കേന്ദ്ര സർക്കാർ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്ന് പുറത്താക്കി. മഹാരാഷ്ട്രയിലെ പൂനെയിൽ ട്രെയിനി ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു പൂജാ ഖേദ്കർ എന്ന 34 കാരി. ജൂലൈയില്‍ പൂജ ഖേദ്കറുടെ ഐ‌എ‌എസ് യു‌പി‌എസ്‌സി‌ റദ്ദാക്കിയിരുന്നു. തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം കാട്ടി സര്‍വീസില്‍ കയറിക്കൂട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണായിരുന്നു യു‌പി‌എസ്‌സി‌യുടെ നടപടി.

2022ൽ പരീക്ഷയെഴുതനായി വ്യാജ ഒ ബി സി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചുവെന്നതാണ് പൂജക്ക് എതിരായ കുറ്റം. അപേക്ഷയീൽ മാതാപിതാക്കളുടെ പേര് തിരുത്തി അനുവദനീയമായതിലും കൂടുതൽ തവണർ ഇവർ പരീക്ഷ എഴുതിയതായും കണ്ടെത്തി. ഇക്കാര്യങ്ങളിൽ യുപിഎസ്‍സി ഇവരോട് വിശദീകരണം തേടിയെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല.

ഈ വിഷയത്തിൽ ദിവസങ്ങൾക്ക് മുമ്പ് പൂജാ ഖേദ്കർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തൻ്റെ കാൽമുട്ടിന് പ്രശ്നമുണ്ടെന്ന് ഖേദ്കർ അവകാശപ്പെട്ടു. അതുകൊണ്ട് തന്നെ ‘ദിവ്യാംഗ്’ വിഭാഗത്തിൽ മാത്രം അവസരങ്ങൾ ലഭിക്കേണ്ടതായിരുന്നു. 47 ശതമാനം വൈകല്യമുണ്ടായിട്ടും ജനറൽ വിഭാഗത്തിലാണ് താൻ പരീക്ഷയെഴുതിയതെന്നും അവർ വാദിച്ചിരുന്നു. 40% ആണ് സിവിൽ സർവീസ് പരീക്ഷയുടെ വൈകല്യ മാനദണ്ഡം.

സെപ്തംബർ നാലിന് ഡൽഹി ഹൈക്കോടതിയിൽ പൂജാ ഖേദ്കർ കേസിൽ ഡൽഹി പോലീസ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൂജാ ഖേദ്കറിൻ്റെ വികലാംഗ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

ജൂണില്‍ പൂജയ്ക്കെതിരെ പൂണെ കലക്ടറായിരുന്ന സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ക്രമക്കേടുകള്‍ പുറത്തറിയുന്നത്. രണ്ട് വർഷത്തെ പ്രൊബേഷനിൽ തനിക്ക് അർഹതയില്ലാത്ത കാർ, സ്റ്റാഫ്, ഓഫീസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കായി ട്രെയിനി ഐഎഎസ് ഓഫീസർ ആവശ്യമുന്നയിച്ചതോടെയാണ് ഇവർക്കെതിരെ അന്വേഷണത്തിന് വഴിതെളിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി തെളിഞ്ഞത്. മഹാരാഷ്ട്രയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥനായ അവളുടെ പിതാവിന് 40 കോടി രൂപയോളം സ്വത്തുണ്ടെന്നും ഒബിസി നോൺ ക്രീമി ലെയർ ടാഗിന് അവൾ അർഹത നേടിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
<br>
TAGS : FAKE CERTIFICATE
SUMMARY : IAS achieved with fake documents Pooja Khedkar has been sacked by the central government

Savre Digital

Recent Posts

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…

1 hour ago

ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന് ബോംബ് ഭീഷണി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…

2 hours ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…

2 hours ago

പോലീസ് ഉദ്യോഗസ്ഥനെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…

4 hours ago

‘കാസറഗോഡ് വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…

4 hours ago

സ്വർണവില വീണ്ടും കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…

4 hours ago