Categories: NATIONALTOP NEWS

വ്യാജ രേഖ ചമച്ച് ഐഎഎസ്; പൂജ ഖേദ്കറെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു

ന്യൂഡൽഹി:  വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഒ ബി സി, വികലാംഗ ക്വാട്ട ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ഐ എ എസ് പ്രവേശനം നേടിയ പൂജ ഖേദ്കറെ കേന്ദ്ര സർക്കാർ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്ന് പുറത്താക്കി. മഹാരാഷ്ട്രയിലെ പൂനെയിൽ ട്രെയിനി ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു പൂജാ ഖേദ്കർ എന്ന 34 കാരി. ജൂലൈയില്‍ പൂജ ഖേദ്കറുടെ ഐ‌എ‌എസ് യു‌പി‌എസ്‌സി‌ റദ്ദാക്കിയിരുന്നു. തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം കാട്ടി സര്‍വീസില്‍ കയറിക്കൂട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണായിരുന്നു യു‌പി‌എസ്‌സി‌യുടെ നടപടി.

2022ൽ പരീക്ഷയെഴുതനായി വ്യാജ ഒ ബി സി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചുവെന്നതാണ് പൂജക്ക് എതിരായ കുറ്റം. അപേക്ഷയീൽ മാതാപിതാക്കളുടെ പേര് തിരുത്തി അനുവദനീയമായതിലും കൂടുതൽ തവണർ ഇവർ പരീക്ഷ എഴുതിയതായും കണ്ടെത്തി. ഇക്കാര്യങ്ങളിൽ യുപിഎസ്‍സി ഇവരോട് വിശദീകരണം തേടിയെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല.

ഈ വിഷയത്തിൽ ദിവസങ്ങൾക്ക് മുമ്പ് പൂജാ ഖേദ്കർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തൻ്റെ കാൽമുട്ടിന് പ്രശ്നമുണ്ടെന്ന് ഖേദ്കർ അവകാശപ്പെട്ടു. അതുകൊണ്ട് തന്നെ ‘ദിവ്യാംഗ്’ വിഭാഗത്തിൽ മാത്രം അവസരങ്ങൾ ലഭിക്കേണ്ടതായിരുന്നു. 47 ശതമാനം വൈകല്യമുണ്ടായിട്ടും ജനറൽ വിഭാഗത്തിലാണ് താൻ പരീക്ഷയെഴുതിയതെന്നും അവർ വാദിച്ചിരുന്നു. 40% ആണ് സിവിൽ സർവീസ് പരീക്ഷയുടെ വൈകല്യ മാനദണ്ഡം.

സെപ്തംബർ നാലിന് ഡൽഹി ഹൈക്കോടതിയിൽ പൂജാ ഖേദ്കർ കേസിൽ ഡൽഹി പോലീസ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൂജാ ഖേദ്കറിൻ്റെ വികലാംഗ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

ജൂണില്‍ പൂജയ്ക്കെതിരെ പൂണെ കലക്ടറായിരുന്ന സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ക്രമക്കേടുകള്‍ പുറത്തറിയുന്നത്. രണ്ട് വർഷത്തെ പ്രൊബേഷനിൽ തനിക്ക് അർഹതയില്ലാത്ത കാർ, സ്റ്റാഫ്, ഓഫീസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കായി ട്രെയിനി ഐഎഎസ് ഓഫീസർ ആവശ്യമുന്നയിച്ചതോടെയാണ് ഇവർക്കെതിരെ അന്വേഷണത്തിന് വഴിതെളിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി തെളിഞ്ഞത്. മഹാരാഷ്ട്രയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥനായ അവളുടെ പിതാവിന് 40 കോടി രൂപയോളം സ്വത്തുണ്ടെന്നും ഒബിസി നോൺ ക്രീമി ലെയർ ടാഗിന് അവൾ അർഹത നേടിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
<br>
TAGS : FAKE CERTIFICATE
SUMMARY : IAS achieved with fake documents Pooja Khedkar has been sacked by the central government

Savre Digital

Recent Posts

വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തിന് ബോംബ് ഭീഷണി. ഞായറാഴ്ച ഇ മെയില്‍ വഴിയാണ് വിമാനത്താവള ഡയറക്ടർക്ക് ബോംബ് ഭീഷണി. സന്ദേശം…

1 hour ago

തുമക്കൂരുവിൽ കാമുകന്റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി

തുമക്കൂരു: കർണാടകയിൽ കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊലപ്പെടുത്തി. ശങ്കരമൂർത്തി(50) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുമംഗല, കാമുകൻ നാഗരാജു എന്നിവരെ…

2 hours ago

കർണാടകയിൽ ബൈക്ക് ടാക്സി സർവീസ് നിരോധിച്ചതിനെതിരെ നിരാഹാര സമരവുമായി റൈഡർമാർ

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസ് നിരോധിച്ച സർക്കാർ നടപടിക്കെതിരെ റൈഡർമാർ നിരാഹാര സമരം നടത്തി. ബൈക്ക് ടാക്സി വെൽഫെയർ…

2 hours ago

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനി എട്ടു മണിക്കൂർ മുമ്പ്

ന്യൂഡൽഹി: ട്രെയിൻ റിസർവേഷൻ ചാർട്ട് തയാറാക്കുന്ന സമയം നിലവിലെ 4 മണിക്കൂർ മുമ്പ് എന്നതിൽ നിന്ന് 8 മണിക്കൂർ മുമ്പാക്കാനുള്ള…

3 hours ago

എസ്.എഫ്.ഐക്ക് പുതിയ നേതൃത്വം: ആദര്‍ശ് എം. സജി അഖിലേന്ത്യാ പ്രസിഡന്റ്, ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍ സെക്രട്ടറി

കോഴിക്കോട്‌: എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു. കോഴിക്കോട് നടന്ന പതിനെട്ടാമത്‌…

4 hours ago

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കും; യതീന്ദ്ര

ബെംഗളൂരു: കര്‍ണാടകയില്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. 2028 വരെ- അഞ്ച് വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി…

4 hours ago