ബെംഗളൂരു: കർണാടകയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് കർണാടക തീരത്തും തെക്കൻ ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ജൂലൈ 22 വരെയാണ് ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
മഴ തുടരുന്ന സാഹചര്യത്തിൽ കാവേരി റിസർവോയർ മൂന്ന് ദിവസത്തിനകം പൂർണ ശേഷിയിലെത്തുമെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്ഡിഎൻഎംസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹാരംഗി, കബനി റിസർവോയറുകൾ ഇതിനോടകം പൂർണ ശേഷിയിൽ എത്തിയിട്ടുണ്ട്. ഐഎംഡി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തീരപ്രദേശങ്ങളിലും പശ്ചിമഘട്ട മേഖലകളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശങ്ങളിൽ പെയ്ത വ്യാപകമായ മഴയെത്തുടർന്ന് തീരപ്രദേശങ്ങളിലും പശ്ചിമഘട്ട മേഖലകളിലും പല ജലാശയങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്.
അതേസമയം, മുൻകരുതൽ നടപടിയായി കുടക്, ഉഡുപ്പി ജില്ലകളിലെ സ്‌കൂളുകൾക്കും പിയു കോളേജുകൾക്കും ജില്ലാ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ അഞ്ച് താലൂക്കുകൾക്കും അവധി പ്രഖ്യാപിച്ചു. മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. നേത്രാവതി നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തിയതിനാൽ നദിക്ക് കുറുകെ നിർമ്മിച്ച രണ്ട് അണക്കെട്ടുകളിലെ എല്ലാ ക്രസ്റ്റ് ഗേറ്റുകളും തുറന്നു. ജൂലൈ 18 ന് ബണ്ട്വാല താലൂക്കിലെ പാനെമംഗലൂരിലെ ആലഡ്കയിൽ 15 ഓളം വീടുകളിൽ വെള്ളം കയറിയിരുന്നു. ബുധനാഴ്ച രാത്രിയോടെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആലഡ്കയിലെ സർക്കാർ സ്കൂളും വെള്ളത്തിനടിയിലായി.
കുടകിലും കാവേരി, ലക്ഷ്മണ തീർഥ നദികൾ കരകവിഞ്ഞൊഴുകുകയാണ്. അതേസമയം, ഐഎംഡി ജൂലൈ 18ന് പുറപ്പെടുവിച്ച മഴ റെക്കോർഡ് പ്രകാരം കർണാടകയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഉത്തര കന്നഡയിലെ കാസിൽ റോക്കിലാണ്. ജൂലൈ 17ന് രാവിലെ 8.30 മുതൽ ജൂലൈ 18 ന് രാവിലെ 8.30 വരെ കാസിൽ റോക്കിൽ 240 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.
TAGS: KARNATAKA | RAIN UPDATES
SUMMARY: IMD issues red alert for Dakshina and Uttara Kannada, coastal and south interior K’taka
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി ജന്മനാടായ പത്തനംതിട്ടയിലെ…
ബെംഗളൂരു: നഗരത്തിൽ 11 ഇടങ്ങളിലെ മലിനജലം നിരന്തരമായി പരിശോധിച്ചാൽ സാംക്രമിക രോഗങ്ങൾ പകരുന്നത് സംബന്ധിച്ച പ്രാരംഭ സൂചനകൾ ലഭിക്കുമെന്ന് പഠനം.…
ബെംഗളൂരു: വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയുടെ(വിടിയു) കീഴിലുള്ള കോളേജുകളിൽ സിസിടിവി ക്യാമറ നിരീക്ഷണം നിർബന്ധമാക്കി. മയക്കുമരുന്ന് ഉപയോഗം, ലൈംഗികാതിക്രമം തുടങ്ങിയവ കാമ്പസുകളിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍…
ബെംഗളൂരു: ഭിന്നശേഷിക്കാരായ 250ലേറെ പേർക്ക് തൊഴിലവസരങ്ങൾ നൽകി മേള സംഘടിപ്പിച്ചു. അസ്സിസ്ടെക് ഫൗണ്ടേഷനാണ് ബെംഗളൂരുവിൽ തൊഴിൽ മേള സംഘടിപ്പിച്ചത്. പ്രാഥമിക…
ബെംഗളൂരു: അയ്യപ്പ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കൂളിന്റെയും ഐടിഐയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.…