ബെംഗളൂരു: ഹംപിയിലെ വിരൂപാക്ഷ ക്ഷേത്ത്തിൽ വാഴപ്പഴത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലെ ആനകൾക്ക് അമിതമായി ഭക്ഷണം നൽകുന്നതും ആരാധനാലയത്തിൽ പഴത്തൊലികൾ വിതറുന്നതും പതിവായതാണ് നടപടിക്ക് കാരണമെന്ന് വിരൂപാക്ഷ ക്ഷേത്ര മാനേജ്‌മെന്റ് വ്യാഴാഴ്ച അറിയിച്ചു.
ആനയ്ക്ക് ഭക്ഷണം നൽകുന്നതിൽ ഭക്തർ അമിതമായി ഉത്സാഹം കാണിക്കുന്നുണ്ട്. ഇത് ആനയ്ക്ക് ദോഷകരമാണെന്ന് മാത്രമല്ല, സ്ഥലം വളരെ വൃത്തിഹീനമാക്കുകയും ചെയ്യുന്നുണ്ട്. ഭക്തർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബാഗുകളും പോലും ക്ഷേത്രത്തിൽ ഉപേക്ഷിക്കുന്നുണ്ട്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്ന് ക്ഷേത്ര എൻഡോവ്‌മെന്റ് ഓഫീസർ ഹനുമന്തപ്പ പറഞ്ഞു.
വിരൂപാക്ഷ ക്ഷേത്രത്തെ പലപ്പോഴും ദക്ഷിണ കാശി എന്ന് വിളിക്കാറുണ്ട്, ദിവസവും കുറഞ്ഞത് 5,000 ഭക്തരെങ്കിലും ഇവിടെ എത്താറുണ്ട്. വിശേഷ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും തിരക്ക് വർധിക്കുകയും ഒരു ദിവസം 50,000ത്തോളം പേർ എത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണം അനുവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
TAGS: KARNATAKA | HAMPI
SUMMARY: Hampi temple bans bananas to prevent overfeeding of elephant
പറ്റ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം നേതാവ് പി.കെ ശ്രീമതിയുടെ ബാഗും ഫോണും മോഷണംപോയി. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ്.ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും…
മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവി രുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി.…
ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…