ബെംഗളൂരു: ഹംപിയിലെ വിരൂപാക്ഷ ക്ഷേത്ത്തിൽ വാഴപ്പഴത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലെ ആനകൾക്ക് അമിതമായി ഭക്ഷണം നൽകുന്നതും ആരാധനാലയത്തിൽ പഴത്തൊലികൾ വിതറുന്നതും പതിവായതാണ് നടപടിക്ക് കാരണമെന്ന് വിരൂപാക്ഷ ക്ഷേത്ര മാനേജ്‌മെന്റ് വ്യാഴാഴ്ച അറിയിച്ചു.
ആനയ്ക്ക് ഭക്ഷണം നൽകുന്നതിൽ ഭക്തർ അമിതമായി ഉത്സാഹം കാണിക്കുന്നുണ്ട്. ഇത് ആനയ്ക്ക് ദോഷകരമാണെന്ന് മാത്രമല്ല, സ്ഥലം വളരെ വൃത്തിഹീനമാക്കുകയും ചെയ്യുന്നുണ്ട്. ഭക്തർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബാഗുകളും പോലും ക്ഷേത്രത്തിൽ ഉപേക്ഷിക്കുന്നുണ്ട്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്ന് ക്ഷേത്ര എൻഡോവ്‌മെന്റ് ഓഫീസർ ഹനുമന്തപ്പ പറഞ്ഞു.
വിരൂപാക്ഷ ക്ഷേത്രത്തെ പലപ്പോഴും ദക്ഷിണ കാശി എന്ന് വിളിക്കാറുണ്ട്, ദിവസവും കുറഞ്ഞത് 5,000 ഭക്തരെങ്കിലും ഇവിടെ എത്താറുണ്ട്. വിശേഷ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും തിരക്ക് വർധിക്കുകയും ഒരു ദിവസം 50,000ത്തോളം പേർ എത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണം അനുവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
TAGS: KARNATAKA | HAMPI
SUMMARY: Hampi temple bans bananas to prevent overfeeding of elephant
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. തിങ്കളാഴ്ച നേരിയ വില കുറവ് രേഖപ്പെടുത്തിയ വിപണിയില്‍ ചൊവ്വാഴ്ച വീണ്ടും…
ന്യൂഡൽഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി (77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു അന്ത്യം. കുറച്ചുകാലമായി…
ടെഹ്റാൻ/ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ വെടിനിർത്തലിനു ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി ഇറാൻ. നിലവിൽ വെടിനിർത്തൽ…
ഖത്തർ സിറ്റി: ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി.…
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി ജന്മനാടായ പത്തനംതിട്ടയിലെ…
ബെംഗളൂരു: നഗരത്തിൽ 11 ഇടങ്ങളിലെ മലിനജലം നിരന്തരമായി പരിശോധിച്ചാൽ സാംക്രമിക രോഗങ്ങൾ പകരുന്നത് സംബന്ധിച്ച പ്രാരംഭ സൂചനകൾ ലഭിക്കുമെന്ന് പഠനം.…