അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ട്ടി വിട്ടേക്കുമെന്ന സന്ദേശം നല്‍കി ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ജെ.എം.എം. നേതാവുമായ ചംപായി സോറന്‍. ‘മറ്റൊരു പാത’ തിരഞ്ഞെടുക്കാന്‍ തന്നെ ‘നിര്‍ബന്ധിക്കുന്ന’ സാഹചര്യങ്ങള്‍ വ്യക്തമാക്കി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ തന്റെ മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് വരെ അത് തുറന്നുകിടക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
‘പാർട്ടിയുടെ ഈ സമീപനത്തില്‍ താൻ തകർന്നു പോയി. രണ്ടു ദിവസമായി ഈ നടന്ന പ്രശ്നങ്ങളിലെല്ലാം തന്റെ പങ്ക് എന്ത് എന്ന ആത്മ പരിശോധന നടത്തുകയായിരുന്നു. അധികാരത്തോടുള്ള അത്യാഗ്രഹം തനിക്ക് ഒരല്പം പോലും ഇല്ലായിരുന്നു. എന്നാല്‍ എന്റെ ആത്മാഭിമാനത്തില്‍ ഏറ്റ ഈ പ്രഹരം ഞാൻ ആരോട് കാണിക്കും? എന്റെ തന്നെ ആള്‍ക്കാരില്‍ നിന്നും എനിക്കേറ്റ ഈ വേദന എനിക്ക് എവിടെ പറയാൻ സാധിക്കും? അപമാനങ്ങള്‍ക്കും തിരസ്കാരങ്ങള്‍ക്കും ഒടുവിലാണ് താൻ മറ്റൊരു പാത തിരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെട്ടത്. ഇന്നുമുതല്‍ എന്റെ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണെന്ന് പാർലമെന്ററി യോഗത്തില്‍ അറിയിച്ചു. ഇനി എന്റെ മുന്നില്‍ മൂന്ന് വഴികള്‍ ആണുള്ളത്. ഒന്ന്, രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുക, രണ്ട്, മറ്റൊരു സംഘടന ഉണ്ടാക്കുക, മൂന്ന്, ഒരു പങ്കാളിയെ ലഭിക്കുകയാണെങ്കില്‍ അവർക്കൊപ്പം യാത്ര തുടരുക’ എന്ന് ചംപായി സോറാൻ എക്സില്‍ കുറിച്ചു.
ജാർഖണ്ഡിലെ ഉത്സവമായ ഹുല്‍ ദിവസിനു ശേഷം സന്താല്‍ കലാപത്തിന് നേതൃത്വം നല്‍കിയ രക്തസാക്ഷി സിദോ കൻഹുവിനെ അനുസ്മരിക്കാൻ തന്റെ നേതൃത്വത്തില്‍ പാർട്ടി സംഘടിപ്പിച്ച പരിപാടികള്‍ റദ്ദാക്കിയതിലുള്ള പ്രതിഷേധവും ചംപായി സോറാൻ കുറിപ്പില്‍ വ്യക്തമാക്കി. അതേ സമയം തന്നെ ഇതുതന്‍റെ വ്യക്തിപരമായ പോരാട്ടമാണെന്നും മറ്റൊരു പാർട്ടി അംഗത്തെയും ഭാഗമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മറ്റൊരു കുറുപ്പിലൂടെ സോറാൻ വ്യക്തമാക്കി.
TAGS : CHAMPAY SORAN | JMM
SUMMARY : ‘faced severe humiliation and rejection from the party’; Champay Soren has hinted that he will leave the party
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…