വീണ്ടും ബസ്സപകടം : ഹുന്‍സൂരില്‍ ബസ്സ് മറിഞ്ഞു ഒരാള്‍ മരണപെട്ടു, മൂന്നു പേര്‍ക്കു ഗുരുതര പരിക്ക്
ഹുൻസൂർ : ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടെക്കു പോവുകയായിരുന്ന കല്ലട ബസ്സ് ഹുൻസൂർ ദേശീയപാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കുണ്ട്. ബെംഗളൂരുവില്‍ സ്‌കൂള്‍ അധ്യാപികകയായ മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിനി ഷെറിന്‍ ആണു (26) മരണപെട്ടത്. പെരിന്തല്‍മണ്ണയില്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സക്കായി പോയതായിരുന്നു ഇവര്‍. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി അന്‍സാഫ് (26), വയനാട് കല്‍പ്പറ്റ സ്വദേശി ബസ് ക്ലീനര്‍ ശ്രീരാഗ് (26), ബാലുശ്ശേരി സ്വദേശി അക്ഷയ് (28) എന്നിവര്‍ക്കാണ് പരിക്ക്.
ഇന്നു പുലർച്ചെ രണ്ടരയോടെയാണ് അപകടം. ബസ്സിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് യാത്രക്കാർ പറഞ്ഞു. അമിത വേഗത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇന്നലെ രാത്രി പത്തു മണിക്ക് കലാസിപാളയം ബസ്സ്റ്റാന്റില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് ഹുന്‍സൂര്‍ ദേശീയ പാതയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ബസിനുള്ളില്‍ കുടങ്ങിയ യാത്രക്കാരെ ചില്ലുകള്‍ തകര്‍ത്തും വെട്ടിപ്പൊളിച്ചുമാണ് പുറത്തെടുത്തത്. ബസിൽ 36 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്തെത്തിയ കെ.എം സി.സി കമ്മനഹള്ളി ഏരിയ കമ്മിറ്റി പ്രവർത്തകരാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.