കല വെൽഫെയർ അസോസിയേഷൻ ഹെല്‍പ് ഡെസ്ക് 30 ദിവസം പിന്നിട്ടു
ബെംഗളുരു : ബെംഗളുരുവിലെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ കൂട്ടായ്മയായ ലെഫ്റ്റ് തിങ്കേഴ്സ് ബാംഗ്ലൂരിന്റെ കല സാംസ്കാരിക ചാരിറ്റി സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കഴിഞ്ഞ 30 ദിവസം കൊണ്ട് 10,720 കിലോ അരിയും 6 കൂട്ടം ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റും 1072 കുടുംബങ്ങളിൽ എത്തിച്ച് കൈത്താങ്ങായി.
ലോക് ഡൗൺ കാലയളവിൽ പ്രതീക്ഷിക്കുന്നതിലപ്പുറമായ പ്രയാസങ്ങളിൽ കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന മലയാളികളായ ദിവസ വേതന തൊഴിലാളികളുടെ കുടുംബങ്ങങ്ങള്‍ക്കും ബുദ്ധിമുട്ടുകൾ പുറത്തറിയിക്കാത്ത ചില ഇടത്തരം കുടുംബങ്ങൾക്കും സഹായഹസ്തമാവുകയാണ് കലയുടെ ഹെല്‍പ് ഡെസ്ക്.
തൊഴിലാളി മേഖലയായ പീനിയ ,മാഗഡി റോഡ്, അബീഗരേ, ചൊക്കസന്ദ്ര, നെലഗെതിരിനഹള്ളി, ആന്ത്രഹള്ളി, പൈപ്പ്‌ലൈൻ റോഡ് ഇതിനോട് ചേർന്ന് കിടക്കുന്ന മറ്റു തൊഴിലാളി മേഖലകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇവരുടെ ഇടയിൽ സാന്ത്വനവും കൈത്താങ്ങും കരുതലുമായി കല വെൽഫെയർ അസോസിയേഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.
പ്രസിഡണ്ട് ജീവൻ തോമസിന്റേയും ജനറൽ സെക്രട്ടറി ഫിലിപ്പ് ജോർജിന്റേയും നേതൃത്വത്തിൽ ഷാജി ഡി വയലിൽ, ശശി രാഘവൻ, തോമസ് എം.എം, മഹേഷ് ബാബു, വിനീത് പി. എൻ, അനീഷ് പി.എൻ, ബിനു എൻ.ജെ, ബിനു പാപ്പച്ചൻ, സദാനന്ദൻ, സണ്ണി, കൊച്ചുമോൻ.ബി, സജി പി.കെ, സന്തോഷ് കുമാർ.ജി, മുകേഷ് മുരളീധരൻ, സുനിൽ ചെല്ലപ്പൻ, സുമേഷ് ചാമുണ്ഡി, ഹനീഫ, റെജി ജോൺ, ബാബു ദാമോദരൻ സുദേവ് പുത്തൻചിറ എന്നിവർ ഹെൽപ്പ് ഡെസ്കിനായി പ്രവർത്തിച്ചു വരുന്നു
Hot News
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.