കോവിഡ് : കര്‍ണാടകയില്‍ 34 കേസുകൾ കൂടി സ്ഥിരീകരിച്ചു. രണ്ടു മരണം

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 34 കോവിഡ് പൊസിറ്റീവ് കേസുകൾ കൂടി ഇന്നു റിപ്പോര്‍ട്ട് ചെയ്തു. ബീദര്‍ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 12 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു അർബനിൽ രണ്ടാൾക്കു കൂടി രോഗം സ്ഥിരീകരിച്ചു. കൽബുർഗി 8 ബെല്ലാരി 1, ഉത്തര കന്നഡ 2, ദാവൺഗരെ 2, വിജയപുര 2, ദക്ഷിണ കന്നഡ 1, ഹാസൻ 4 എന്നിങ്ങനെയാണ് പുതിയ കണക്കുകൾ.
ഇന്ന് രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൽബുർഗിയിൽ ചികിത്സയിലായിരുന്ന 60 കാരനും ദക്ഷിണ കന്നഡയിൽ ചികിത്സയിലായിരുന്ന 58 കാരിയുമാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 33ആയി.
18 പേർക്ക് ഇന്നു രോഗം ഭേദമായി. ബെൽഗാവിയിൽ 5, ബെംഗളൂരു അർബനിൽ 4, മാണ്ഡ്യ 5, ദക്ഷിണ കന്നഡ, ബെല്ലാരി, ബീദർ, വിജയപുര എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് രോഗമുക്തി നേടിയത്.
ബെംഗളൂരു അർബനിൽ 2 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 81 ആയി.ബെംഗളൂരു അർബന്‍, ദാവൺഗരെ 79, ബെൽഗാവി 71 എന്നീ മൂന്ന് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത്.
സംസ്ഥാനത്ത് ഇതുവരെ 451 പേർ രോഗമുക്തി നേടി. 474 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് ഇതു വരെ കോവിഡ് ബാധിച്ചത് 959 പേര്‍ക്കാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.