Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ കോവിഡ് ചികിത്സയിലുള്ള രോഗികളില്‍ പന്ത്രണ്ടായിരത്തിലേറെ പേര്‍ ഹൈ റിസ്ക്‌ വിഭാഗത്തില്‍ പെടുത്തേണ്ടവരെന്ന്‍ ആരോഗ്യ വിദഗ്ദ്ധര്‍

ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് ചികിത്സയിലുള്ള പന്ത്രണ്ടായിരത്തിലേറെ രോഗികള്‍ ഹൈ റിസ്ക് വിഭാഗത്തില്‍ പെടുത്തേണ്ടവരെന്ന്‍ ആരോഗ്യ വിദഗ്ദ്ധര്‍. പൊതുജനാരോഗ്യ വിദഗ്ദ്ധരായ ഡോ. എംകെ സുദര്‍ശന്‍, ഡോ. ഗിരിധര്‍ ബാബു എന്നിവരാണ് ഈ ആശങ്ക പങ്കുവെച്ചത്. പകര്‍ച്ചപ്പനി ബാധിതരോ, ശ്വാസതടസ്സം നേരിടുന്നവരോ ആയ രോഗികളെ കണ്ടെത്തി വേണ്ട ചികിത്സ എത്രയും പെട്ടെന്ന് ലഭ്യമാക്കി അവരെ സുരക്ഷിതരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ചികിത്സ വൈകുന്നത് മരണനിരക്ക് കൂട്ടിയേക്കും. കഴിഞ്ഞ ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം  സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളില്‍ 12,317 പേര്‍ ഇത്തരത്തില്‍ ഹൈ റിസ്ക്‌ വിഭാഗത്തില്‍ പെട്ടവരാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങള്‍ ഉള്ളവരെ കൂടി ഈ വിഭാഗത്തില്‍പ്പെടുത്തി കോവിഡ് പരിശോധന നടത്തി ചികിത്സ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ശനിയാഴ്ച ആരോഗ്യ വകുപ്പ് പുറത്തിറക്കിയ  കോവിഡ് വാര്‍ റൂം റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള മൊത്തം രോഗികളില്‍ പതിനൊന്ന് ശതമാനം പേരും പകര്‍ച്ചപ്പനി ബാധിതരോ (ILI), അതി തീവ്ര ശ്വാസതടസ്സം (SARI) നേരിടുന്നവരോ ആണ്.കൂടാതെ അറുപത് വയസ്സിന് മുകളിലുള്ളവരില്‍ പന്ത്രണ്ട് ശതമാനം ഹൈ റിസ്ക് വിഭാഗത്തില്‍ പെടുന്നവരാണ്. ഇവരെല്ലാം തീവ്ര പരിചരണം ലഭിക്കേണ്ടവരുമാണ്.

കോവിഡ് വാര്‍ റൂം റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ തീവ്ര പരിചരണ വിഭാഗത്തില്‍പ്പെട്ട രോഗികളുടെ മരണനിരക്ക് 7.1% മാണ്. കോവിഡ് മരണ നിരക്ക് ഒരു ശതമാനത്തില്‍ താഴെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കെ, ചികിത്സയിലുള്ള രോഗികളില്‍ ഹൈ റിസ്ക്  രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് സര്‍ക്കാറിനെ ആശങ്കയിലാഴ്ത്തുന്നു. നിലവില്‍ സംസ്ഥാനത്തെ മരണനിരക്ക് 1.9% മാണ്.

ഞായറാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3198 ആണ്. 1240 പേർ മരിച്ച ബെംഗളൂരു ആണ് ജില്ലകളിൽ മുന്നിൽ.

Main Topic : Karnataka: 12,000 active Covid-19 patients in high-risk category.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.