ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ നാല്‍പ്പത് ലക്ഷം: അവസാന പത്ത് ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് വെറും പതിമൂന്ന് ദിവസത്തിനുള്ളില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 87,800. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം ഇത്രയും വര്‍ധിക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കേസ് ഒന്നില്‍ നിന്ന് ആദ്യത്തെ പത്ത് ലക്ഷം കേസുകളിലേക്കെത്താന്‍168 ദിവസം എടുത്തെങ്കിലും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വളര്‍ച്ച ത്വരിത ഗതിയില്‍ ആയിരുന്നു. അവസാന പത്ത് ലക്ഷം കേസുകള്‍(മുപ്പത് ലക്ഷത്തില്‍ നിന്ന് നാല്‍പ്പത് ലക്ഷത്തിലേക്ക്) വെറും പതിമൂന്ന് ദിവസത്തിനുള്ളില്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ആദ്യത്തെ പത്ത് ലക്ഷം കേസുകളില്‍ നിന്ന് നാല്‍പ്പത് ലക്ഷം കേസുകളിലെക്കെത്താന്‍ യു.എസ്. എടുത്തത് 86 ദിവസവും, ബ്രസീല്‍ എടുത്തത് 75 ദിവസവുമാണെങ്കില്‍ ഇന്ത്യയില്‍ അത് 50 ദിവസമാണ്.
ഇതോടെ നാല്‍പ്പത് ലക്ഷത്തിലധികം കേസുകളുള്ള യു.എസിനും, ബ്രസീലിനും തൊട്ടു പിന്നില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യ എത്തി.
എന്നാല്‍ മരണ നിരക്കില്‍ മൂന്ന് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ പിറകിലാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല്‍പ്പത് ലക്ഷം കേസുകളില്‍ ഇന്ത്യയില്‍ മരിച്ചത് 69,552 ആണെങ്കില്‍ യു.എസില്‍ അത് 1.4 ലക്ഷവും, ബ്രസീലില്‍ 1.2 ലക്ഷവുമാണ്. ഇന്ത്യയില്‍ രോഗ മുക്തി നേടിയവരുടയ എണ്ണം മുപ്പത്തിയൊന്ന് ലക്ഷമാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.