ബെംഗളൂരു ലഹരിക്കടത്ത് കേസ്; ഒരു മലയാളി കൂടി അറസ്റ്റിൽ
ബെംഗളൂരു : ലഹരിക്കടത്ത് കേസിൽ ഒരു മലയാളി കൂടി ബെംഗളൂരുവിൽ അറസ്റ്റിലായി. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയായ നിയാസിനെ ആണ് ഇന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് ബ്യൂറോ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കന്നഡ ചലചിത്ര താരങ്ങൾക്ക് നിയാസ് ലഹരി മരുന്നുകൾ കൈമാറിയെന്നാണ് സൂചന. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇയാള്‍ ബെംഗളൂരുവില്‍ താമസിച്ചു വരികയാണെന്ന് ജോയിൻ്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. അരൂർ സ്വദേശിയായ ഇയാൾ കൊച്ചിയിലും ബെംഗളൂരുവിലും മോഡലിംഗ് രംഗത്ത് പ്രവർത്തിക്കാനായിട്ടാണ് ബെംഗളൂരുവിലെത്തുന്നത്. നിയാസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
അതേ സമയം രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. രാഗിണിയെ വിശദമായ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
ബെംഗളൂരു ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നാഷണൽ നാർക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്ത മലയാളികളായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവരെ ചോദ്യം ചെയ്തുവരികയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.