കര്‍ണാടകയില്‍ പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
ബെംഗളൂരു: കഴിഞ്ഞ പതിനാല് വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കര്‍ണാടകയിലെ പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി പ്രൈമറി ആന്റ് സെക്കഡറി വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഏകദേശം ഒരു ലക്ഷത്തോളം പുതിയ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കന്നഡ രാജ്യോത്സവ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ആകെ എണ്ണം 41.26 ആയിരുന്നത് ഈ വര്‍ഷം 42.16 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞിരുന്നു. 2019-20 അധ്യയനവര്‍ഷത്തില്‍ 1.47 ലക്ഷം കുട്ടികളുടെ കുറവും 2018-19 ല്‍ 1.83 ലക്ഷം കുട്ടികളുടെ കുറവുമാണ് ഉണ്ടായത്.കോവിഡ് മഹാമാരി മൂലം രക്ഷിതാക്കള്‍ നേരിട്ട തൊഴില്‍-സാമ്പത്തിക പ്രതിസന്ധികളാണ് രക്ഷിതാക്കളെ ഇത്തരമൊരു തീരുമാനത്തിലെത്തിക്കാന്‍ കാരണമായത്. സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് നടത്തിയ ക്രിയാത്മകമായ ഇടപെടലും പുതുതായി പ്രവേശനം നേടുന്നവരുടെ വര്‍ധനവിന് കാരണമായി. സുരേഷ് കുമാര്‍ പറഞ്ഞു. ലോകത്ത് വിദ്യാഭ്യാസ രംഗത്തു നടക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ പരിഷ്കരിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.