മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള നാലുമാസത്തിനിടെ 1.88 ലക്ഷം കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്
ബെംഗളൂരു: സംസ്ഥാനത്ത് മാര്‍ച്ച് മുതല്‍ ജൂണ്‍ മാസം അവസാനം വരെയുള്ള നാലു മാസക്കാലയളവില്‍ 1.88 ലക്ഷം കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നാലു മാസത്തിനിടെ 18, 91,775 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,88,612 കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. രോഗബാധിതരുടെ 9.97 ശതമാനവും കുട്ടികളാണ്. ഇതില്‍ 1,212 കുട്ടികള്‍ മരിച്ചു. അതേ സമയം ആദ്യ തരംഗത്തില്‍ 8 ശതമാനമായിരുന്നു. രണ്ടാം തരംഗത്തിലെത്തിയപ്പോള്‍ കുട്ടികളിലെ രോഗബാധ രണ്ടര ശതമാനത്തിലേറെ വര്‍ധിച്ചു.
കുട്ടികളിലെ രോഗബാധ തടയാന്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാണ് സംസ്ഥാന ഉന്നതല വിദഗ്ധ സമിതി അംഗം ഡോ.ജെ.ടി. ശ്രീകാന്തയുടെ നിര്‍ദേശം. പത്ത് വയസില്‍ താഴെയുള്ള എല്ലാ കുട്ടികളുടേയും രക്ഷിതാക്കള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം തരംഗത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി മൂന്നാം രോഗവ്യാപനം മുന്നില്‍കണ്ട് സംസ്ഥാനത്ത് ഓരോ താലൂക്കുകളിലും കുട്ടികള്‍ക്കായി പ്രത്യേക ആശുപത്രികള്‍ അടക്കം ഒരുക്കി മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.