ചാമരാജപേട്ടിലെ പടക്ക ഗോഡൗണിലുണ്ടായ സ്ഫോടനം; ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: ചാമരാജപേട്ടിലെ പടക്ക ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്രകാളി അമ്മൻ ലോറി സർവീസ് ഗോഡൗൺ ഉടമയായ ഗണേഷ് ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എൽ.പി.ജി. സിലിണ്ടർ പൊട്ടിതെറിച്ചോ, ഗ്യാസ് ചോർന്നോ, ഷോർട്സ് സർക്യൂട്ട് മൂലമോ അല്ല അപകടം നടന്നതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് നടന്ന സമഗ്രമായ അന്വേഷണത്തിലാണ് അനധികൃതമായി സൂക്ഷിച്ച പടക്കപ്പെട്ടികൾ കണ്ടെത്തിയത്. പ്രതി 60 പെട്ടി പടക്കം ഗോഡൗണിൽ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ സൂക്ഷിച്ചിരുന്നു. ഇതിൽ ഒരു പെട്ടിയാണ് പൊട്ടിത്തെറിച്ചത്.
ഗോഡൗൺ ജോലിക്കാരനായ മനോഹർ എന്നയാൾ പടക്കങ്ങൾ നിറച്ച പെട്ടി അറിയാതെ തള്ളിയിട്ടപ്പോൾ സ്ഫോടനമുണ്ടാകുകയായിരുന്നു. എക്സ്പ്ലോസീവ് സബ് സ്റ്റൻസസ് ആക്ട്, എക്സ്പ്ലോസീവ് ആക്ട് എന്നിവ പ്രകാരമാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ 12.45 ഓടെയാണ് ചിക്ക് പേട്ടയിലെ ന്യൂ തരഗുപേട്ടയിലെ ഗോഡൗണിൽ സ്ഫോടനമുണ്ടായത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.