പോലീസ് സബ് ഇൻസ്‌പെക്ടർ ജോലി ഉറപ്പ് നൽകി; ലക്ഷങ്ങൾ തട്ടി
ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർ ജോലി ലഭിക്കുമെന്ന വ്യാജേന 18 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തുമക്കുരുവിലെ ഒരു ബിസിനസുകാരനിൽ നിന്നാണ് മകൾക്ക് പോലീസ് സബ് ഇൻസ്‌പെക്ടർ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയത്.
ഉർദിഗെരെയിൽ താമസിക്കുന്ന ആർ. പുട്ടരാജു (52) വിന്റെ മകൾ എസ്ഐ തസ്തികയിൽ നടന്ന ഫിസിക്കൽ ടെസ്റ്റിൽ വിജയിച്ച കാര്യം സുഹൃത്തിനെ അറിയിച്ചു. യശ്വന്ത്പുർ സ്വദേശിയായ കൃഷ്ണപ്പ, സർക്കാർ ജോലികൾ കൈകാര്യം ചെയ്യുന്ന ഒരു ശ്രീനിവിനെ അറിയാമെന്നും കുറച്ച് പണം നൽകിയാൽ ജോലി ശരിയാക്കാമെന്നും പറഞ്ഞു.
സുഹൃർത്തിന്റെ നിർദേശ പ്രകാരം പുട്ടരാജു ശ്രീനിവാസുമായി ഫോണിൽ സംസാരിച്ചു, മകൾക്ക് പോലീസ് ജോലി ലഭിക്കുമെന്ന് ശ്രീനിവാസ് ഉറപ്പ് നൽകി. ആദ്യം 75 ലക്ഷം രൂപ ആശ്യപ്പെട്ടെങ്കിലും പിന്നീട് 55 ലക്ഷം രൂപയ്ക്ക് ശ്രീനിവാസ് ജോലി നൽകാമെന്ന് സമ്മതിച്ചു. 18 ലക്ഷം രൂപ പുട്ടരാജു ശ്രീനിവാസിന് കൈമാറി. പിന്നീട് താൻ ചതിക്കപ്പെട്ടു എന്നറിഞ്ഞ പുട്ടരാജു പിന്നീട് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.