Follow the News Bengaluru channel on WhatsApp

മൈസൂരു ടി നരസിപ്പുരയെ ഭീതിയിലാക്കിയ പുലിയെ പിടികൂടി

പിടിയിലായത് രണ്ടു പേരെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് കരുതുന്ന പുള്ളിപുലി

ബെംഗളൂരു: മൈസൂരു ടി നരസിപ്പുര താലൂക്കിൽ ഭീതിയും ആശങ്കയും വിതച്ച പുള്ളി പുലിയെ ഒടുവിൽ പിടികൂടി. ഹൊറഹള്ളിയിൽ വനം വകുപ്പ് അധികൃതർ സ്ഥാപിച്ച കെണിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് പുലി കൂട്ടിലായത്. ബുധനാഴ്ച സി.സി.ടി.വി ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് അധികൃതർ പുലിയെ വീഴ്ത്താൻ പ്രദേശത്ത് കെണി ഒരുക്കിയത്.

11 വയസുകാരനായ വിദ്യാർഥി ജയന്തിനേയും 60 കാരിയായ സിദ്ധമ്മയെന്ന സ്ത്രീയേയും കൊലപ്പെടുത്തിയ അതേ പുലിയാണ് ഇതെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി പുലിയുടെ സാമ്പിളുകൾ ഹൈദരാബാദിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെക്ക് അയച്ചിട്ടുണ്ട്.

രണ്ട് ദിവസത്തിനിടെയാണ് പുലി രണ്ട് പേരെ കൊന്നത്. ഇതോടെ പുലി ഭീതിയിലായിരുന്നു ഈ പ്രദേശം. പുലിയെ പിടികൂടാനായി 150 ഓളം പേരടങ്ങുന്ന വനം വകുപ്പ് സംഘം ടി. നരസിപ്പുര മേഖലയിൽ തിരച്ചൽ നടത്തിയിരുന്നു.

അതേ സമയം പുലിയെ പിടികൂടിയ വാർത്ത ഗ്രാമത്തിൽ പ്രചരിച്ചതോടെ നരഭോജിയായ പുലിയെ കൊന്ന് കളയണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ പ്രതിഷേധവുമായി മുന്നോട്ട് വന്നു. പുലിയെ പിന്നീട് ബെംഗളൂരുവിലെ ബെന്നാർഘട്ട മൃഗശാലയിലേക്ക് മാറ്റി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.