ദളിത് യുവാവിനെ വിവാഹം ചെയ്തു; നവദമ്പതികളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി ബന്ധുക്കള്‍
ദളിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പ്രതികാരമായി നവദമ്പതികളെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനായി മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി. ഉത്തര്‍പ്രദേശിലെ ഉന്നാവിലെ നിവാര്‍വാര ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാവിലെയോടെയാണ് അസിവന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലെ മാവില്‍ നവദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പടെ ഏഴുപേര്‍ക്കെതിരെ കേസ് എടുത്തതായും നാലുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
പതിനേഴുവയസായ പെണ്‍കുട്ടി ഠാക്കൂര്‍ സമുദായത്തില്‍പ്പെട്ടവളും പത്തൊന്‍പതുകാരനായ യുവാവ് ദളിത് വിഭാഗത്തില്‍പ്പെട്ടയാളുമാണ്. ആദ്യം യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ പെണ്‍കുട്ടിയേയും കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പ് മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് യുവാവിനെതിരെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നതായി സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അഖിലേഷ് തിവാരി പറഞ്ഞു. മകന തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാരോപിച്ച് യുവാവിന്റെ അച്ഛനും പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒളിവിലുള്ള മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.