തെലങ്കാനയിലെ ഏറ്റവും വലിയ ബ്യൂട്ടി ഫെസ്റ്റ് ലുലു ഹൈദരാബാദിൽ
രാജ്യത്തെ മുൻനിര ഫാഷൻ സെലിബ്രിറ്റികൾ ഭാഗമാകുന്ന ഷോയിലേക്ക് രജിസ്ട്രേഷൻ സൗജന്യം
ഹൈദരാബാദ് : ഫാഷന്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ അരങ്ങിലെത്തിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ തെലങ്കാനയിലെ ആദ്യ പതിപ്പിന് ലുലു ഹൈദരാബാദിൽ നവംബർ 29ന് തുടക്കമാകും.
നാല് ദിവസം നീളുന്ന ഷോയിൽ ഫാഷൻ ലോകത്തെ മുൻനിര സെലിബ്രിറ്റികൾ അടക്കം ഭാഗമാകും. ലോറീയല്‍, ഗാര്‍ണിയര്‍ തുടങ്ങിയ മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളുമായി സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. രണ്ട് ലക്ഷം രൂപ വരെയാണ് വിജയികൾക്ക് സമ്മാനം. മത്സരാര്‍ത്ഥികള്‍ക്ക് പ്രമുഖ കോറിയോഗ്രഫര്‍മാരും സ്റ്റൈലിസ്റ്റുകളും പരിശീലനം നല്‍കും.
രജിസട്രേഷൻ തികച്ചും സൗജന്യമാണ്. 18നും 25നുമിടയിൽ പ്രായമുള്ളവർക്ക് ഷോയിൽ ഭാഗമാകാം. ലുലു ബ്യൂട്ടി ക്വീന്‍, മാന്‍ ഓഫ് ദി ഇയര്‍ മത്സരങ്ങളും ഫെസ്റ്റില്‍ നടക്കും. ഫാഷൻ സെലിബ്രിറ്റി രംഗത്തേക്ക് ചുവടുവയ്ക്കാനാഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ലുലു ബ്യൂട്ടി ഫെസ്റ്റ് ഒരുക്കുന്നത്. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ഹൈദരാബാദ് ലുലു മാളിൽ നടന്നു. www.lulubeautyfest.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷന്‍. ആദ്യ മൂന്ന് ദിവസത്തെ റൗണ്ടുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഗ്രാന്‍ഡ് ഫിനാലെയിൽ മത്സരിക്കുക. ഇതിന് പുറമേ, ഷോയുടെ ഭാഗമായി ഡിസംബർ മൂന്ന് വരെ അറുപതിൽപരം ബ്യൂട്ടി ഉത്പന്നങ്ങൾക്ക് 60 ശതമാനത്തോളം ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്. ലോറീയല്‍, ഗാര്‍ണിയര്‍, നിവിയ, പോണ്ട്സ് അടക്കമുള്ള ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്കാണ് മികച്ച ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.