മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്ക് വധഭീഷണി
ബെംഗളൂരു: കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്ക് വധഭീഷണി ലഭിച്ചതായി പരാതി. മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദളിതർ രാഷ്ട്രീയത്തിൽ ഏർപ്പെടരുതെന്നും, അല്ലാത്തപക്ഷം ജീവന് അപകടമാണെന്നും ഭീഷണി ലഭിച്ചതായി മന്ത്രി പറഞ്ഞു. സംഭവത്തിൽ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് മന്ത്രി പരാതി നൽകി.
മനുവാദികളിൽ നിന്നാണ് തനിക്ക് നിന്ന് ഭീഷണി കത്ത് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. എംഎൽഎ ആയാലും മന്ത്രിയായാലും ഖാർഗെ ദളിതനായി തുടരുമെന്ന് ഭീഷണി സന്ദേശത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദളിതനായതിനാൽ സംസാരിക്കരുത്, എം.എൽ.എയോ മന്ത്രിയോ ആയേക്കാം, എന്നാൽ പ്രിയങ്ക് എന്നും ദളിതനായി തുടരുമെന്നും കത്തിൽ വ്യക്തമായി പറയുന്നുണ്ട്.
കത്തിൽ തന്നെ ഭീഷണിപ്പെടുത്തുക മാത്രമല്ല, തൻ്റെ ദളിത് പശ്ചാത്തലത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ബിജെപിക്ക് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Recently, received another love letter from Manuvaadis asking me to lay low and not speak up as I am a Dalit.
The letter explicitly says that I might become an MLA or a Minister, but I am and will always remain a Dalit.The letter, besides abusing my family, also states that…
— Priyank Kharge / ಪ್ರಿಯಾಂಕ್ ಖರ್ಗೆ (@PriyankKharge) March 28, 2024
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.