രാമേശ്വരം കഫെ സ്ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങൾ കൂടി പുറത്തുവിട്ട് എൻഐഎ
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങൾ കൂടി പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിലെ മുഖ്യ സൂത്രധാരൻ മുസമ്മിൽ ഷെരീഫിനെ എൻഐഎ ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളായ അബ്ദുൾ മതീൻ അഹമ്മദ് താഹ, മുസാവിർ ഹുസൈൻ ഷാജിബ് എന്നിവരുടെ ഫോട്ടോയാണ് എൻഐഎ പുറത്തുവിട്ടത്. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്ക് ഷെരീഫ് ലോജിസ്റ്റിക് പിന്തുണ നൽകിയതായി എൻഐഎ പറഞ്ഞിരുന്നു. കഫേയില്‍ ഐഇഡി ഉപേക്ഷിച്ചത് മുസാവിര്‍ ഹുസൈന്‍ ഷാസിബാണെന്നും ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് അബ്ദുള്‍ മത്തീന്‍ താഹ എന്നും എന്‍ഐഎ പറഞ്ഞു.
ഇരുവരെയും 2020ലെ തീവ്രവാദക്കേസില്‍ ഇതിനകം തിരയുന്നുണ്ട്. കർണാടകയിലെ 12, തമിഴ്‌നാട്ടിലെ 5, ഉത്തർപ്രദേശിലെ ഒന്ന് എന്നിങ്ങനെ 18 സ്ഥലങ്ങളിൽ എൻഐഎ സംഘങ്ങൾ നടത്തിയ ഓപ്പറേഷനുകൾക്കൊടുവിലാണ് മുസമ്മിൽ ഷെരീഫ് എന്നയാളെ കൂട്ടുപ്രതിയെന്ന നിലയിൽ പിടികൂടാൻ സാധിച്ചത്.
Request for Information, Identity of the Informer will be kept Secret. pic.twitter.com/PBXPRH3DtB
— NIA India (@NIA_India) March 29, 2024
Request for Information, Identity of the Informer will be kept Secret. pic.twitter.com/JkMUWay23m
— NIA India (@NIA_India) March 29, 2024
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.