ബെംഗളൂരു: പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമക്കേസിൽ അന്വേഷണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് കർണാടക സർക്കാരിനോട് സുപ്രീം കോടതി. പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലിനോടായിരുന്നു കോടതി കേസ് രാഷ്ട്രീയവത്കരിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചത്.
പ്രജ്വൽ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയി എന്നാണ് ഭവാനിയുടെ മേലുളള ആരോപണം. ജാമ്യത്തെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച കപിൽ സിബലിനോട് കോടതി രാഷ്ട്രീയ ആവശ്യങ്ങളെ മാറ്റിവെക്കാനും ജാമ്യ വിധി കൃത്യമായി പരിശോധിക്കാനും ആവശ്യപ്പെട്ടു.
ഭവാനിയുടെ പ്രായവും, കേസിൽ നേരിട്ട് പങ്കില്ല എന്ന കണ്ടെത്തലുമാണ് ജാമ്യത്തിനായി കർണാടക ഹൈക്കോടതി പരിഗണിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കുറ്റം ചെയ്തത് മകനാണ്. അയാൾ ഉടനടി മുങ്ങുകയും എന്നാൽ പിടിക്കപ്പെടുകയും ചെയ്തു. ഒരു അമ്മ മകനെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുമോ എന്നും കോടതി ചോദിച്ചു. പ്രജ്വലിനെ കൃത്യമായി ചോദ്യം ചെയ്തിട്ടും അമ്മയുടെ ഇടപെടലുകളെ സംബന്ധിച്ച് കൃത്യമായി തെളിവുകളില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പോരായ്മകൾ പരിഹരിക്കാൻ…
ഹൈദരാബാദ്: ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ…
തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദിലെ വസന്തപുരി കോളനിയിലെ കനക…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി…
വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. ഓഗസ്റ്റ്…