Categories: LATEST NEWS

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുകയില്‍ 50% ഇളവ്; 17 ദിവസത്തിനുള്ളിൽ പിരിച്ചെടുത്തത് 54 കോടിയിലധികം രൂപ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുടിശ്ശികയില്‍ 50% ഇളവ് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിന് മികച്ച പ്രതികരണം. 17 ദിവസത്തിനുള്ളിൽ 54.30 കോടിയിലധികം രൂപയാണ് പിരിച്ചെടുത്തത്. ഓഗസ്റ്റ് 23 ന് പ്രാബല്യത്തിൽ വന്ന ഈ പദ്ധതി സെപ്റ്റംബർ 12 വരെ തുടരും. വാഹന ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ കുടിശ്ശിക തീർക്കാൻ അവസരം നൽകുകയാണ് സര്‍ക്കാര്‍ ഇതിലൂടെ.

ദീർഘകാലമായി കെട്ടിക്കിടക്കുന്ന ഗതാഗത നിയമലംഘന പിഴകേസുകള്‍ തീർപ്പാക്കുന്നതിനും ഗതാഗത നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സംസ്ഥാന സർക്കാർ 50% കിഴിവ് പദ്ധതി അവതരിപ്പിച്ചത്. 2023 ഫെബ്രുവരി 11 ന് മുമ്പ് ഇ-ചലാൻ സിസ്റ്റത്തിൽ രേഖപ്പെടുത്തിയ നിയമലംഘനങ്ങൾക്കാണ് ഇളവ് നല്‍കുന്നത്. സിഗ്നൽ ജമ്പിംഗ്, സീബ്രാ ക്രോസിംഗ് ലംഘനങ്ങൾ, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, നമ്പർ പ്ലേറ്റ് ലംഘനങ്ങൾ, പാർക്കിംഗ് ലംഘന പിഴകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ബെംഗളൂരു ട്രാഫിക് പോലീസിന്റെ കണക്കനുസരിച്ച്, ഓഗസ്റ്റ് 23 നും സെപ്റ്റംബർ 8 നും ഇടയിലായി 19,36,556 കേസുകളിൽ പിഴ ഒത്തുതീര്‍പ്പാക്കി 54 കോടിയിലധികം രൂപ പിരിച്ചെടുത്തു. പദ്ധതിയുടെ ആദ്യ ആഴ്ചയിൽ തന്നെ 28 കോടിയിലധികം രൂപ പിരിച്ചെടുത്തിരുന്നു.

വാഹന ഉടമകൾക്ക് ഓൺലൈൻ പേയ്‌മെന്റ്, കർണാടക വൺ, ബെംഗളൂരു വൺ സെന്ററുകൾ, അല്ലെങ്കിൽ പേടിഎം ആപ്പ് എന്നിവ വഴി പിഴ കുടിശ്ശിക അടയ്ക്കാം അല്ലെങ്കിൽ കുടിശ്ശിക തീർക്കാനും രസീത് നേടാനും വാഹന രജിസ്ട്രേഷൻ നമ്പറുമായി അടുത്തുള്ള ട്രാഫിക് പോലീസ് സ്റ്റേഷൻ സന്ദർശിക്കാം.

50% കിഴിവ് ഓഫർ സെപ്റ്റംബർ 12 ന് അവസാനിക്കും. ഈ തീയതിക്ക് ശേഷം, പിഴ അടയ്ക്കാത്ത വാഹനങ്ങൾ പോലീസിനോ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ പിടിച്ചെടുക്കാം. വാഹനം തിരിച്ചു കിട്ടാന്‍ ഉടമകൾ മുഴുവൻ പിഴ തുകയും അടക്കണം. പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കുന്നതിന്, ഉടമകൾ കോടതിയിൽ ഹാജരായി പിഴ തീർപ്പാക്കണം.
SUMMARY: 50% discount on fines for traffic violations: Over Rs 54 crore collected in 17 days

NEWS DESK

Recent Posts

‘സ്ട്രോംഗ് റൂമിൽ കൃത്രിമത്വം നടന്നു’: ആരോപണവുമായി തൃണമൂൽ, കൊൽക്കത്തയിൽ നാടകീയരംഗങ്ങൾ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…

15 hours ago

രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…

15 hours ago

ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം; എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍

ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…

15 hours ago

പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…

15 hours ago

ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ്‌ ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍  കണ്ടെത്തി. മുണ്ട്ഗോഡ്…

16 hours ago

അമിതഭാരം: ബോട്ട് നദിയില്‍ മുങ്ങി നാല് മരണം, നിരവധി പേരെ കാണാതായി

ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…

16 hours ago