ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല് പേരെ കാണാതായതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.
റിപ്പോർട്ടുകള്‍ പ്രകാരം, പാലത്തിന്റെ പ്രധാന സ്റ്റീല്‍ കേബിളുകളിലൊന്ന് പൊട്ടിയതാണ് അപകട കാരണം. ഇതിന്റെ ഫലമായി പാലത്തിന്റെ മധ്യഭാഗം നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് ഏകദേശം 16 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നതായി ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ഇവരില്‍ 15 പേർ സാധാരണ തൊഴിലാളികളും ഒരാള്‍ പ്രോജക്‌ട് മാനേജറുമായിരുന്നു.
അപകടവിവരം അറിഞ്ഞയുടൻ തന്നെ ദുരന്തനിവാരണ സേനാംഗങ്ങള്‍ രക്ഷാപ്രവർത്തനങ്ങള്‍ക്കായി സ്ഥലത്തെത്തി. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചില്‍ ഊർജ്ജിതമായി തുടരുന്നു. സിചുവാൻ-ക്വിങ്ഹായ് റെയില്‍വേ പദ്ധതിയുടെ ഭാഗമായ ഈ പാലം നിർമാണം പൂർത്തിയായാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇരട്ടട്രാക്കുള്ള സ്റ്റീല്‍ ആർച്ച് പാലമായി മാറുമായിരുന്നു.
SUMMARY: A huge bridge under construction in China collapsed, killing 12 people
ബെംഗളൂരു: എച്ച്.സി.എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ)യുമായി സഹകരിച്ച് എച്ച്.സി.എൽ ഗ്രൂപ്പ്…
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, മുഖ്യമന്ത്രി സ്ഥാനത്തിനായി വാശി പിടിക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഹൈക്കമാൻഡ് ഇക്കാര്യങ്ങളില്‍ തീരുമാനം…
ന്യൂഡല്‍ഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഡിസംബർ 4, 5 തീയതികളിലായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. ഇന്ത്യൻ…
പത്തനംതിട്ട: ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും തീരത്തും വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി…
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നാളെ അതീവജാഗ്രതക്ക് നിര്‍ദേശം നല്‍കി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം ജില്ലയില്‍…
കൊച്ചി: എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം. കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം.…