ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല് പേരെ കാണാതായതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.
റിപ്പോർട്ടുകള്‍ പ്രകാരം, പാലത്തിന്റെ പ്രധാന സ്റ്റീല്‍ കേബിളുകളിലൊന്ന് പൊട്ടിയതാണ് അപകട കാരണം. ഇതിന്റെ ഫലമായി പാലത്തിന്റെ മധ്യഭാഗം നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് ഏകദേശം 16 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നതായി ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ഇവരില്‍ 15 പേർ സാധാരണ തൊഴിലാളികളും ഒരാള്‍ പ്രോജക്‌ട് മാനേജറുമായിരുന്നു.
അപകടവിവരം അറിഞ്ഞയുടൻ തന്നെ ദുരന്തനിവാരണ സേനാംഗങ്ങള്‍ രക്ഷാപ്രവർത്തനങ്ങള്‍ക്കായി സ്ഥലത്തെത്തി. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചില്‍ ഊർജ്ജിതമായി തുടരുന്നു. സിചുവാൻ-ക്വിങ്ഹായ് റെയില്‍വേ പദ്ധതിയുടെ ഭാഗമായ ഈ പാലം നിർമാണം പൂർത്തിയായാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇരട്ടട്രാക്കുള്ള സ്റ്റീല്‍ ആർച്ച് പാലമായി മാറുമായിരുന്നു.
SUMMARY: A huge bridge under construction in China collapsed, killing 12 people
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…
കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…
കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…
ബെംഗളൂരു: ബെംഗളൂരു-മംഗളൂരു ദേശീയപാത 75 ലെ രണ്ട് ടോൾ പ്ലാസകളിൽ നിരക്ക് വർധിപ്പിച്ചു. ബെംഗളൂരു റൂറലിലെ ദൊഡ്ഡകരേനഹള്ളി, തുമകുരു ജില്ലയിലെ…