ബെംഗളൂരു: ബെല്ലാരി സന്ദൂർ താലൂക്കിലെ തോരനഗലിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേയ്ക്ക് എറിഞ്ഞ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ബീഹാർ സ്വദേശിയും തോരണഗൽ നിവാസിയുമായ പ്രിയങ്ക (32) ആണ് അറസ്റ്റിലായത്. കുഞ്ഞിനെ ചിലര്‍ തട്ടിക്കൊണ്ടുപോയതായി യുവതി ഭർത്താവിനെയും പോലീസിനെയും തെറ്റിദ്ധരിപ്പിച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ യുവതി കനാലിലേക്ക് എറിയുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി.
പ്രിയങ്കയുടെ ഭർത്താവ് ജിൻഡാലിൽ തൊഴിലാളിയാണ്. ബീഹാറിൽ നിന്നും ബെല്ലാരിയിലേക്ക് കുടിയേറിയ ദമ്പതികൾക്ക് കനാലില്‍ കാണാതായ കുഞ്ഞ് ഉൾപ്പെടെ മൂന്ന് പെൺമക്കള്‍ ഉണ്ട്. തനിക്ക് അസുഖമുണ്ടെന്നും കുഞ്ഞിനെ വേണ്ടപോലെ പരിപാലിക്കാൻ കഴിയുന്നില്ലെന്നും അതിനാല്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചുവെന്നും യുവതി പോലീസിന് മൊഴി നല്‍കി. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തോരണഗൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
SUMMARY: A two-month-old baby was thrown into a canal; The mother was arrested
ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ.…
മൂന്നാർ: മൂന്നാറിൽ ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങിനിടെ അപകടം. സിനിമയിലെ നായകൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരുക്കേറ്റു. ഇവർ…
തിരുവനന്തപുരം: അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മലപ്പുറം കാരക്കോട് സ്വദേശിയായ…
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ആഗോള അയ്യപ്പ…
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ നേട്ടത്തിന്…