കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കുന്ന ഘട്ടത്തില്‍ പി.ടി. തോമസിന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ ഉമാ തോമസ്. കേസില്‍ പി.ടി. ഇടപെടിയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കാറിന്‍റെ നാല് വീലുകളുടെയും ബോള്‍ട്ട് അഴിച്ചുമാറ്റിയ സംഭവത്തില്‍ ഇന്നും സംശങ്ങള്‍ നിലനില്‍ക്കുന്നതായും ഉമ പറഞ്ഞു.
ആരെയെങ്കിലും കുറ്റക്കാരനാക്കാന്‍ ശ്രമിച്ചില്ല, സത്യം പുറത്തു കൊണ്ടുവരിക മാത്രമാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നും ഉമ ഓര്‍ക്കുന്നു. അതിജീവിതയെ മകളെ പോലെ കണ്ടാണ് പി.ടി. ഇടപെട്ടതെന്നും, തന്റെ മകളെ സംരക്ഷിക്കുന്ന മാതാവുപോലെ തന്നെ നടിയെ സഹായിക്കാന്‍ ശ്രമിച്ചതാണെന്നും ഉമ കൂട്ടിച്ചേര്‍ത്തു. ഉമയുടെ വെളിപ്പെടുത്തലുകള്‍ പ്രകാരം, ആ രാത്രിയില്‍ പി.ടി. വീട്ടില്‍ കിടന്നിരുന്നുവെന്നും പിന്നീട് ഫോണ്‍ വിളിച്ചപ്പോള്‍ എഴുന്നേറ്റ് പോയെന്നും പറയുന്നു.
തിരിച്ചുവന്നപ്പോള്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. സ്വന്തം മക്കള്‍ക്ക് അപകടം സംഭവിച്ചതുപോലെ തന്നെ നടിക്ക് സംഭവിച്ച സംഭവത്തെ കുറിച്ച് പി.ടി. ഉറങ്ങാതിരുന്നുവെന്നും, നടിക്ക് ധൈര്യം കൊടുക്കുകയും മറ്റൊരാള്‍ക്ക് ഇതുപോലെ സംഭവിക്കരുതെന്നും പറഞ്ഞതായും ഉമ വ്യക്തമാക്കി. ഇന്ത്യയിലെ ജുഡീഷ്യറിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും, കേസില്‍ ഇടപെട്ടവര്‍ക്ക് അനുയോജ്യമായ ശിക്ഷ ലഭിക്കുമെന്നും വിശ്വസിക്കുന്നതായി അവര്‍ വ്യക്തമാക്കി.
SUMMARY: Actress attack case: PT Thomas was under pressure while giving statement; Uma Thomas MLA
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 80 രൂപ കൂടി 11,725 രൂപയും പവന്‍ വില…
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര നാറാണിയിലാണ് സംഭവം. കാരക്കോണം പി പി എം…
ലക്നോ: എസ്ഐആർ ജോലി ഭാരത്തെത്തുടർന്ന് ഉത്തർ പ്രദേശിൽ വീണ്ടും ആത്മഹത്യ. ജയിത്പുര്‍ മജയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായ വിപിന്‍ യാദവ്…
ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡന്റും വേൾഡ് മലയാളി…
ബെംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ പത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്തയുടെ പരിശോധന. പണവും…
ന്യൂഡല്‍ഹി: തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ…