ലക്കിടി: താമരശ്ശേരി ചുരത്തിലെ അപകടഭീഷണി വീണ്ടും ഗൗരവമേറിയിരിക്കുകയാണ്. ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറക്കഷണങ്ങളും മണ്ണും റോഡിലേക്ക് പതിച്ചു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് ചെറിയ പാറക്കഷണങ്ങള്‍ റോഡിലേക്ക് വീണത്.
ഇതില്‍ ഒരുവാഹനത്തിന്‍റെ തൊട്ടരികില്‍ തന്നെ കല്ല് പതിച്ചത് വലിയ അപകടം ഒഴിവാക്കുകയായിരുന്നു. അപകട സാധ്യത തുടരുന്നതിനെ തുടർന്ന് വാഹനങ്ങള്‍ക്കെല്ലാം വഴിത്തിരിവ് ഏർപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം. ഇതിനിടെ, ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗത നിരോധനം തുടരുമെന്ന് നേരത്തെ കോഴിക്കോട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകള്‍ക്ക് ശേഷമേ ഗതാഗത നിയന്ത്രണം പൂർണ്ണമായി നീക്കുകയോ തുടരുകയോ ചെയ്യുമെന്നു കളക്ടർ വ്യക്തമാക്കിയിരുന്നു. പ്രത്യേക സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തും. പാറ ഇടിഞ്ഞ് വീഴാൻ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ അനാവശ്യമായി ചുരം പ്രദേശത്ത് എത്താതിരിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.
ചൊവ്വാഴ്ച രാത്രി ഉണ്ടായ വലിയ മണ്ണിടിച്ചിലാണ് സാഹചര്യം ഗുരുതരമായത്. അന്ന് കൂറ്റൻ പാറക്കെട്ടുകളും മരങ്ങളും മണ്ണും ഒരുമിച്ച് ഇടിഞ്ഞുവീണതോടെ ഗതാഗതം പൂർണ്ണമായി നിലച്ചിരുന്നു. തുടർന്ന് ബുധനാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തന സംഘം പാറയും മണ്ണും നീക്കം ചെയ്ത് വാഹന ഗതാഗതം ഭാഗികമായി അനുവദിച്ചു. എന്നാല്‍ വീണ്ടും ഉണ്ടായ ഇടിച്ചില്‍ മൂലം ഗതാഗതം വീണ്ടും നിർത്തേണ്ടി വന്നു.
SUMMARY: Another danger at Thamarassery Pass
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഭീഷണി സന്ദേശം എത്തിയത്.…
ഗാസ സിറ്റി: ഹമാസ് വിട്ടയച്ച ഏഴ് ബന്ദികളെ റെഡ് ക്രോസ് ഇസ്രായേൽ സൈനത്തിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമണ്. വടക്കൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര ബാധിച്ച് മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്…
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസറഗോഡ് സ്വദേശിയായ ആറ്…
ഡൽഹി: കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസില്‍ ചേർന്നു. എഐസിസി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിലൂടെ…
ചെന്നൈ: കരൂരില്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തം സിബിഐ അന്വേഷിക്കും. സുപ്രീം കോടതിയാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി…