TOP NEWS

ഐടി മേഖലയില്‍ തൊഴില്‍സമയം ഉയർത്താൻ വീണ്ടും നീക്കം

ബെംഗളൂരു: കർണാടകയിൽ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയർത്താൻ വീണ്ടും നീക്കം. കുറഞ്ഞ ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി ഉയർത്താനാണ് നീക്കം. ഇതിന് പുറമെ ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. 1961-ലെ കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് ജോലിസമയം ഉയർത്താനാണ് തീരുമാനം. ബുധനാഴ്ച തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വ്യവസായസ്ഥാപനങ്ങളുടെയും ജീവനക്കാരുടെ യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തിൽ നിയമഭേദഗതിയുടെ കരട് അവതരിപ്പിച്ചു.

സംസ്ഥാനത്തെ ഐടി, ഐടിഇഎസ് കമ്പനികളിലെ തൊഴിൽസമയം ദിവസം 14 മണിക്കൂറാക്കാൻ കഴിഞ്ഞവർഷം തൊഴിൽവകുപ്പ് ശ്രമം നടത്തിയിരുന്നു. കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്യാനാണ് അന്നും നീക്കം നടത്തിയത്. പ്രമുഖ ഐടി കമ്പനി ഉടമകളുടെ സമ്മർദത്തിന് വഴിപ്പെട്ടാണ്‌ ഇതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെതിരേ കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ ഉൾപ്പെടെയുള്ളവർ സമരത്തിന്‌ ഇറങ്ങിയിരുന്നു. ജീവനക്കാരുടെ ശക്തമായ എതിർപ്പ്‌ ഉയർന്നതോടെ നിയമഭേദഗതിയിൽനിന്ന് സർക്കാർ പിന്നോട്ടുപോ‌യി.

പുതിയ ഭേദഗതി പ്രകാരം നിലവിൽ മൂന്ന് ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് രണ്ട് ഷിഫ്റ്റിലേക്ക് മാറാൻ വഴിയൊരുക്കുമെന്ന് ജീവനക്കാർ പറയുന്നു. ഇതോടെ അത്തരം കമ്പനികളിലെ മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും കഴിയും. ഐടി, ഫിനാൻസ്, ആനിമേഷൻ, അക്കൗണ്ടിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലാളികളെ ഈ നീക്കം പ്രതികൂലമായി ബാധിക്കും. മൂന്നു മണിക്കൂർ അധിക തൊഴിൽ സമയം ഏർപ്പെടുത്തുന്നതിന് പുറമേ നഗരത്തിലെ ഗതാഗതക്കുരുക്കിൽ കിടന്ന് സമയം നഷ്ടപ്പെടുന്നതിനാൽ ദിവസം 15- 16 മണിക്കൂർ ജോലിക്കായി ചെലവഴിക്കേണ്ട അവസ്ഥവരുമെന്നും സ്ത്രീ ജീവനക്കാരെ ഇതു കൂടുതലായി ബാധിക്കുമെന്നും കെഐടിയു സംസ്ഥാന സെക്രട്ടറി ചിത്ര പറഞ്ഞു.

അതേസയം പരമാവധി തൊഴിൽ സമയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ വാദം. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ തൊഴിൽ സമയം വർധിപ്പിച്ചിട്ടുണ്ടെന്ന് തൊഴിൽ വകുപ്പ് പറയുന്നു.

SUMMARY: Another move to increase working hours in the IT sector; Employees protest

NEWS DESK

Recent Posts

ബൈക്കുകൾ കൂട്ടിയിടിച്ചു ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള…

7 hours ago

കർണാടകയുടെ കാര്യങ്ങളിൽ കെ.സി. വേണുഗോപാൽ ഇടപെടെണ്ട, ഇത് രാഹുലിന്റെ കോളനിയല്ല; രൂക്ഷവിമർശനവുമായി ബിജെപി

ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…

8 hours ago

പക്ഷിപ്പനി; 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി…

9 hours ago

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…

11 hours ago

വിപ്പ് ലംഘിച്ചു; മൂന്ന് പഞ്ചായത്തംഗങ്ങളെ ബിജെപി പുറത്താക്കി

കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…

11 hours ago

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം

ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…

11 hours ago