ബെംഗളൂരു: റൈഡ് റദ്ദാക്കിയതിന് കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ഓട്ടോ ഡ്രൈവർക്ക് നാല് ദിവസത്തേക്ക് ജയിൽശിക്ഷ വിധിച്ച് ബെംഗളൂരു കോടതി. ഡ്രൈവർ ആർ. മുത്തുരാജിനാണ് ശിക്ഷ ലഭിച്ചത്. ജാമ്യം ലഭിക്കുന്നതിന് വേണ്ട നിയമ ചെലവുകൾക്കായി ഇയാൾക്ക് 30,000 രൂപയെങ്കിലും മുടക്കേണ്ടി വരും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുത്തുരാജ് പെൺകുട്ടിയെ അസഭ്യം പറയുന്നതിന്റെ വീഡിയോ ക്ലിപ്പ് പുറത്ത് വന്നത്. പെൺകുട്ടിയെ അടിക്കാനും ഇയാൾ ശ്രമിക്കുന്നുണ്ട്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇയാൾക്കെതിരെ വലിയ രീതിയിൽ ജനരോഷം ഉയർന്നിരുന്നു. വിഷയം കോടതിയുടെ മുന്നിലെത്തിയതിനാൽ സ്‌റ്റേഷൻ ജാമ്യം നേടാനും മുത്തുരാജിന് കഴിഞ്ഞില്ല.
മുത്തുരാജിന്റേത് ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവർത്തിയാണെന്ന് സിറ്റി പോലീസ് വ്യക്തമാക്കി. പട്ടാപ്പകലാണ് ഇയാൾ പെൺകുട്ടിയെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തത്. ഒരു റൈഡ് റദ്ദാക്കിയതിന്റെ പേരിൽ ഇത്തരമൊരു പെരുമാറ്റം ഉണ്ടായത് അംഗീകരിക്കാനാകില്ല. കുറ്റകൃത്യത്തിന്റെ ഗൗരവം അയാൾ മനസിലാക്കണം. അതുകൊണ്ടാണ് കോടതിയിൽ ഹാജരാക്കിയത്. കോടതിയും ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് പറഞ്ഞു.
നാല് ദിവസത്തെ കസ്റ്റഡിയിലാണ് ഇയാളെ വിട്ടത്. ജാമ്യം ലഭിക്കണമെങ്കിൽ അഭിഭാഷകനെ വയ്‌ക്കുകയും, ഫീസ് അടയ്‌ക്കുകയും വേണം. ഇതിന് കുറഞ്ഞത് 30,000 രൂപയോ അല്ലെങ്കിൽ അതിൽ കൂടുതലോ ചെലവാകും. ജാമ്യം കിട്ടണമെങ്കിൽ തിങ്കളാഴ്ച വരെ കാത്തിരിക്കണം. ജാമ്യം കിട്ടിയാലും പേപ്പർ വർക്ക് പൂർത്തിയാക്കി പുറത്തിറങ്ങണമെങ്കിൽ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്നും പോലീസ് വ്യക്തമാക്കി.
TAGS: BENGALURU | AUTO DRIVER | HARASSMENT
SUMMARY: Auto driver who slapped women gets four days jail term
കാസറഗോഡ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ…
കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും.…
ബെംഗളൂരു: റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രമാണ് 'കാന്താര ചാപ്റ്റര്‍ 1'. ഇന്നലെയാണ് ചിത്രം…
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി.…
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…