ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
ജൂലൈ 22 വരെ മുല്ലയാനഗിരി, സീതലയ്യനഗിരി എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചത്. പൊതുമരാമത്ത് വകുപ്പിൻ്റെ (പിഡബ്ല്യുഡി) നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഡിസി പറഞ്ഞു.
22ന് ശേഷം ടൂറിസ്റ്റ് ബുക്കിംഗുകൾ ഓൺലൈനിൽ നടത്തും. ട്രെക്കിങ്ങിന് പ്രതിദിനം എത്തുന്നവരുടെ സംഖ്യ നിയന്ത്രിക്കും. ശനിയാഴ്ച മാത്രം 2,300 ഓളം പേരാണ് ഇരുസ്ഥലങ്ങളിലും എത്തിയത്. ഞായറാഴ്ച 2,187 വാഹനങ്ങളാണുണ്ടായിരുന്നത്. പാർക്കിങ് ഏരിയ നിറഞ്ഞതിനാൽ പല വാഹനങ്ങളും തിരിച്ചുപോകേണ്ട അവസ്ഥയായിരുന്നു.
മുല്ലയ്യനഗിരിക്ക് ചുറ്റും തുടർച്ചയായി കനത്ത മഴ പെയ്യുന്നതിനാൽ പാതയിൽ ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. റോഡിന് വീതി കുറവായതിനാൽ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ചൂണ്ടിക്കാട്ടി.
സ്ഥിതി മെച്ചപ്പെട്ടാൽ ജൂലൈ 22ന് ശേഷം മുല്ലയ്യനഗിരിയിലും സീതലയ്യനഗിരിയിലും വിനോദസഞ്ചാരികളുടെ പ്രവേശനം പുനരാരംഭിക്കാനാകുമെന്നാണ് തീരുമാനമെന്നും ഡിസി കൂട്ടിച്ചേർത്തു.
TAGS: KARNATAKA | TOURISM | BAN
SUMMARY: Tourist entry barred around Mullayyanagiri, Sitalayyanagiri temporarily due to heavy rain
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…