Categories: KARNATAKALATEST NEWS

ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു

ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.

ജൂലൈ 22 വരെ മുല്ലയാനഗിരി, സീതലയ്യനഗിരി എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചത്. പൊതുമരാമത്ത് വകുപ്പിൻ്റെ (പിഡബ്ല്യുഡി) നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഡിസി പറഞ്ഞു.

22ന് ശേഷം ടൂറിസ്റ്റ് ബുക്കിംഗുകൾ ഓൺലൈനിൽ നടത്തും. ട്രെക്കിങ്ങിന് പ്രതിദിനം എത്തുന്നവരുടെ സംഖ്യ നിയന്ത്രിക്കും. ശനിയാഴ്ച മാത്രം 2,300 ഓളം പേരാണ് ഇരുസ്ഥലങ്ങളിലും എത്തിയത്. ഞായറാഴ്ച 2,187 വാഹനങ്ങളാണുണ്ടായിരുന്നത്. പാർക്കിങ് ഏരിയ നിറഞ്ഞതിനാൽ പല വാഹനങ്ങളും തിരിച്ചുപോകേണ്ട അവസ്ഥയായിരുന്നു.

മുല്ലയ്യനഗിരിക്ക് ചുറ്റും തുടർച്ചയായി കനത്ത മഴ പെയ്യുന്നതിനാൽ പാതയിൽ ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. റോഡിന് വീതി കുറവായതിനാൽ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ചൂണ്ടിക്കാട്ടി.

സ്ഥിതി മെച്ചപ്പെട്ടാൽ ജൂലൈ 22ന് ശേഷം മുല്ലയ്യനഗിരിയിലും സീതലയ്യനഗിരിയിലും വിനോദസഞ്ചാരികളുടെ പ്രവേശനം പുനരാരംഭിക്കാനാകുമെന്നാണ് തീരുമാനമെന്നും ഡിസി കൂട്ടിച്ചേർത്തു.

TAGS: KARNATAKA | TOURISM | BAN
SUMMARY: Tourist entry barred around Mullayyanagiri, Sitalayyanagiri temporarily due to heavy rain

Savre Digital

Recent Posts

അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക്…

16 minutes ago

പെരിയ ഇരട്ടക്കൊല കേസിലെ ശിക്ഷ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ രാജി വെച്ചു

കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…

1 hour ago

അഹമ്മദാബാദ് വിമന ദുരന്തം; 232 പേരുടെ മൃതദേഹം വിട്ടുനല്‍കി, തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം

അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…

1 hour ago

ഐടി മന്ത്രി പ്രിയങ്ക് ഖാർഗെക്ക്‌ യുഎസ് യാത്രാനുമതി

ബെംഗളൂരു: കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെക്ക്‌ യുഎസ് യാത്രയ്ക്ക് അനുമതി. ജൂൺ 14 മുതൽ 27 വരെയുള്ള യാത്രയ്ക്കായി…

2 hours ago

കാർ വാഷിങ് സെന്‍ററിൽ വൻ അഗ്നിബാധ; വാഹനങ്ങൾ കത്തിനശിച്ചു

പത്തനംതിട്ട: തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിംഗ് സെൻ്ററിൽ അഗ്നിബാധ. സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു. കാർത്തിക കാർ വാഷിംഗ്…

2 hours ago

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം

ടെൽ അവീവ്: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി അമേരിക്കയും. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ്…

3 hours ago