ബെംഗളൂരു: നഗരത്തിൽ പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കും. ഇതുസംബന്ധിച്ച് ബിബിഎംപി ചട്ടങ്ങളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കി. 2018ൽ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനു ഏർപ്പെടുത്തിയ വിലക്കാണ് നീക്കുന്നത്.
ഇതു പ്രകാരം ഓരോ പ്രദേശത്തെയും ഭൂമിയുടെ വിലയ്ക്കനുസരിച്ചാകും ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനു പണം ഈടാക്കുക. എന്നാൽ വിധാൻ സൗധ പരിസരത്ത് ഹോർട്ടിങ്ങുകൾ സ്ഥാപിക്കാൻ പാടില്ല. പ്രതിവർഷം 500 കോടി രൂപയുടെ വരുമാനമാണ് ഇതിലൂടെ ബിബിഎംപി ലക്ഷ്യമിടുന്നത്. സർക്കാർ, സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമികളിൽ ഇവ സ്ഥാപിക്കാം. മെട്രോ തൂണുകളിലും ഇവ പ്രദർശിപ്പിക്കാം. മരങ്ങൾ, തെരുവ് വിളക്കുകൾ, വൈദ്യുത പോസ്റ്റുകൾ, നടപ്പാതകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവിടങ്ങളിൽ ഹോർഡിങ്ങുകൾ സ്ഥാപിക്കാൻ പാടില്ല.
എന്നാൽ നഗര സൗന്ദര്യത്തെ നടപടി പ്രതികൂലമായി ബാധിക്കുമെന്ന വിമർശനം ഉയരുന്നുണ്ട്.
SUMMARY: BBMP decided to lift ban on advertising hoardings
തൃശൂർ: നിപയെന്ന സംശയത്തെ തുടർന്ന് 15 വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ തൃശ്ശൂർ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.…
അമൃത്സര്‍: പഞ്ചാബിലെ പ്രസിദ്ധ സിഖ് അരാധനാലയമായ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച ആള്‍ അറസ്റ്റില്‍. സംഭവത്തില്‍ അന്വേഷണം…
കണ്ണൂര്‍: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടെന്ന് ദിവ്യയുടെ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. പവന് 160 രൂപയാണ് ഉയർന്നത്. ഇന്നലെയും സ്വർണവില കുത്തനെ ഉയർന്നിരുന്നു. 400 രൂപയാണ്…
കൊച്ചി: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ തുര്‍ക്കിയില്‍ നിന്നും നാട്ടിലെത്തി.…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ യലഹങ്ക സോൺ ഓണാഘോഷം ഓഗസ്റ്റ് 31-ന് യലഹങ്ക ഡോ. ബി.ആർ. അംബേദ്കർ ഭവനില്‍ നടക്കും. മുൻ…