ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായ ബെന്നിഗനഹള്ളി-ചിക്കബാനവാര 25.01 കിലോമീറ്റർ പാതയുടെ നിർമാണത്തിൽ നിന്നു കരാർ ഏറ്റെടുത്ത എൽ ആൻഡ് ടി കമ്പനി പിന്മാറി. പദ്ധതിക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നടപടി.
പദ്ധതി ഇഴഞ്ഞു നീങ്ങുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി ജൂലൈ 28നാണ് കരാറിൽ നിന്നു പിന്മാറുന്നതായി കമ്പനി അറിയിച്ചത്. കരാർ ഒപ്പുവച്ച് 22 മാസം പിന്നിട്ടിട്ടും 50 ശതമാനത്തോളം നിർമാണം മാത്രമാണ് പൂർത്തിയാക്കാനായത്. അതിനാൽ 505 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടു.
അതേ സമയം റെയിൽവേയുടെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ പ്രതികരിച്ചു. പദ്ധതി റെയിൽവേയ്ക്കു കൈമാറാൻ ആവശ്യപ്പെട്ട് നീതി ആയോഗിനു കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു.
SUMMARY: Company terminates Bengaluru suburban rail contract.
മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…
തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…