മണിപ്പൂരില്‍ വീണ്ടും സംഘർഷം. ജിരിബാം ജില്ലയില്‍ നിരവധി വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടു. പോലീസ് ഔട്ട്‌പോസ്റ്റും ഫോറസ്റ്റ് ബീറ്റ് ഓഫീസും റേഞ്ച് ഓഫീസും തീയിട്ട് നശിപ്പിച്ചു. കലാപ സാധ്യത കണക്കിലെടുത്ത് 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.
ജിരിബാം ജില്ലയില്‍ മെയ്തെയ് വിഭാഗത്തിലെ 59കാരനെ കഴുത്തറുത്ത് കൊന്നതിനെ തുടർന്നുണ്ടായ സംഘർഷം ശക്തമാകുന്നു. രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയ സോയിബം ശരത്കുമാർ സിങ്ങിനെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഇതിന് പിന്നാലെ അജ്ഞാതരായ അക്രമികള്‍ പോലീസ് ഔട്ട്‌പോസ്റ്റും 70 ഓളം വീടുകളും കത്തിച്ചു.
കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ജിരിബാമില്‍ സർക്കാർ അനിശ്ചിതകാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി. കലാപ സാധ്യത കണക്കിലെടുത്ത് മെയ്‌തെയ് വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളും കുട്ടികളും അടക്കം 250-ലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
TAGS: MANIPPUR, CONFLICT
KEYWORDS: Conflict again in Manipur; curfew
ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…
മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…
തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…
ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ് ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…
തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…