ബെംഗളൂരു: 14 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ദളിത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒടുവിൽ നീതി. തുമകുരു ഗോപാലപുര സ്വദേശിനി ഹൊന്നമ്മയുടെ കൊലപാതകത്തിലാണ് പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്.
ഗ്രാമത്തിൽ ക്ഷേത്രം പണിയാൻ പദ്ധതിയിട്ടതായിരുന്നു ഹൊന്നമ്മ എന്ന ദളിത് യുവതിയെ കൊലപ്പെടുത്താൻ കാരണം. 2010 ജൂൺ 28-നാണ് സംഭവം നടന്നത്. അഴുക്കുചാലിൽ ഉപേക്ഷിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിൽ 27 മുറിവുകളുണ്ടായിരുന്നു. ഹൊന്നമ്മ ക്ഷേത്രം നിർമിക്കാൻ വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന മരത്തടികൾ മോഷ്‌ടിച്ചിരുന്നു. മോഷണത്തിൽ സംശയിക്കുന്ന ചിലർക്കെതിരെ ഹൊന്നമ്മ ചിലർക്കെതിരെ പോലീസിൽ പരാതി നൽകി. ഇതതുടർന്ന് പ്രകോപനമാണ് പ്രതികളെ ഹൊന്നമ്മയുടെ കൊലപാതകത്തിലേക്കെത്തിച്ചെതെന്നാണ് പോലീസ് റിപ്പോർട്ട്.
ഹുലിയാർ ഗ്രാമത്തിൽ നിന്ന് രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന ഹൊന്നമ്മയെ 21 ഗ്രാമവാസികൾ ആക്രമിക്കുകയായിരുന്നു. യുവതിയെ കല്ലുകൊണ്ട് മർദിക്കുകയും മൃതദേഹം അഴുക്കുചാലിൽ തള്ളുകയും ചെയ്തു.
കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 21 പേർക്ക് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു. 13,500 രൂപ വീതം പിഴയും ചുമത്തി. സംഭവത്തിൽ കൃത്യവിലോപം ആരോപിച്ച് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
TAGS: KARNATAKA | COURT
SUMMARY: 14 years on, 21 given life term for killing Dalit woman in Karnataka
കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…
ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…
ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക്…
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…
വയനാട്: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍…
തിരുവനന്തപുരം: സ്വർണവില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന്…