ബെംഗളൂരു: മലപ്പുറം ജില്ലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദേശിച്ച് കർണാടക സർക്കാർ. നിപ വൈറസ് ബാധിച്ച് മലപ്പുറത്ത് 14കാരൻ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. കർണാടകയിൽ ഇതുവരെ നിപാ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത് അയൽ സംസ്ഥാനത്തായതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു. നിലവിൽ കേരളത്തിൽ നിപ ഭീതിയില്ല. എങ്കിലും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
വവ്വാലുകളാണ് വൈറസിൻ്റെ സാധാരണ വാഹകർ. വവ്വാലുകൾ കടിച്ചതോ അതിൻ്റെ ഉമിനീർ കലർന്നതോ ആയ പഴങ്ങൾ ആകസ്മികമായി കഴിക്കുന്നതിലൂടെ മനുഷ്യർക്ക് രോഗബാധയുണ്ടാകുന്നാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ രോഗബാധിതരുമായി ഇടപഴകിയാലും രോഗം ബാധിക്കാൻ സാധ്യതയുണ്ട്. അണുബാധ തടയാൻ ആവശ്യമായ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
TAGS: KARNATAKA | NIPAH ALERT
SUMMARY: Karnataka govt advises its citizens to avoid travelling to Malappuram
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…
ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള…
കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്കൂൾ ഓഫ് ബയോളജിക്കൽ…
കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് 27 മരണം. കൊല്ലപ്പെട്ടവരിൽ കുറഞ്ഞത് 15 സ്ത്രീകളും മൂന്ന് കുട്ടികളും ഉണ്ടെന്നും…
തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര മുടങ്ങി. ഉപരാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഇറക്കാന്‍…