ബെംഗളൂരു: ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ അനാവരണം ചെയ്ത രണ്ട് പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറുമെന്ന് കവി സച്ചിദാനന്ദന്‍. ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) സാഹിത്യവേദി സംഘടിപ്പിച്ച ‘സ്മൃതി പര്‍വം’ സാഹിത്യ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗതിയുടെ പാതയിലേക്ക് നയിച്ച അധൃഷ്യ പ്രഭാവനായ കവിയായിരുന്നു ആശാന്‍. ഉപരിപ്ലവമായ ചിന്തകളെ താലോലിക്കുക ആശാന്റെ സ്വഭാവമല്ല .സമസൃഷ്ടികളോടുള്ള സഹാനുഭൂതിയും നാം ജീവിക്കുന്ന ലോകത്തോടുള്ള സ്‌നേഹവും ജീവിതമഹാരഹസ്യത്തിന്റെ നേര്‍ക്കുള്ള ദയാദരങ്ങളും ഉത്തേജിപ്പിക്കുന്നവയാണ് ആ കവിതകള്‍. നവോത്ഥാന കവികളില്‍ അഗ്രഗണ്യനായ ആശാനാണ് തന്റെ സര്‍ഗപരമായ കഴിവ് പ്രതിലോമാശയങ്ങള്‍ക്കെതിരെ പോരാടാനുള്ള ആയുധമാക്കണമെന്ന് ആദ്യം പ്രഖ്യാപിച്ചതും – ജാതി മത ചിന്തകള്‍ക്കെതിരേയും സ്ത്രീ സ്വാതന്ത്യത്തിനും പാര്‍ശ്വവല്‍ക്കരിക്കുന്നവര്‍ക്കും വേണ്ടി ആ തൂലിക ചലിച്ചു. അതേ പോലെ തന്നെ ഗദ്യസാഹിത്യമായ കഥാശാഖയില്‍ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലിയായ മഹാകവി തന്നെയായിരുന്നു വൈക്കം മുഹമ്മദ് ബഷീറും.മൗലികതയും നര്‍മ്മത്തിന്റെ വെട്ടിത്തിളക്കങ്ങളും ബഷീര്‍ കൃതികളുടെ മുഖമുദ്രയായിരുന്നു ജീവിതത്തെ അതിന്റെ തനിമയില്‍ കലാത്മകമായി സൃഷ്ടിച്ചു. അതിരുകള്‍ക്കപ്പുറത്തേക്ക് ആ ഭാവന സ്വതന്ത്രമായി മേഞ്ഞുനടന്നു എന്നിടത്താണ് ബഷീര്‍ കൃതികള്‍ അനര്‍ഘമായ അനുഭവമായിത്തീരുന്നത്. ഈ രണ്ട് പ്രതിഭാശാലികളേയും അവരുടെ എഴുത്തിനേയും ഇന്നും സ്മരിക്കേണ്ടത് വര്‍ത്തമാനകാലത്തിന്റെ ആവശ്യകത കൂടിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്‌ത്രോത്രങ്ങളെഴുതിയിരുന്ന കുട്ടിആശാന്‍ കുമാരനാശാനായി മാറിയതിന് ഭൂമിക ഒരുക്കിയ ബെംഗളൂരു നഗരത്തില്‍ അതേ കുറിച്ച് സംസാരിക്കാനായതിലുള്ള സന്തോഷം അറിയിക്കുന്നുവെന്ന് തുടര്‍ന്ന് സംസാരിച്ച എഴുത്തുകാരനും പ്രഭാഷകനുമായ കെ വി സജയ് പറഞ്ഞു. ആശാന്റെ ബെംഗളൂരു വാസത്തിനിടെ ഗെരിസപ്പാ അരുവി (ജോഗ് ഫാള്‍സ്) യെ കുറിച്ചെഴുതിയ അപൂര്‍ണമായ കവിതയിലെ ‘ലോകാനുരാഗമിയലാത്തവരേ, നരന്റെയാകാരമാര്‍ന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ ഏകാന്തനിർമ്മമതരേ, വെറുതേ വനത്തിന്നേകാന്തമാം ഗുഹവെടിഞ്ഞു വെളിപ്പെടായ്‌വിൻ’ എന്ന ശ്ലോകം കെ വി സജയ് ആലപിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാലോകത്തെ കുറിച്ച് ഇ പി രാജഗോപാലന്‍ വിശദീകരിച്ചൂ. തുടർന്ന് സംസാരിച്ച ഡോ. സോമൻ കടലൂര്‍ ബഷീറിന്റെ നോവലുകളെക്കുറിച്ചു സംസാരിച്ചു. സോമൻ കടലൂര്‍ കവിതാലാപനവും നടത്തി. ഇസിഎ പ്രസിഡണ്ട് സുധി വർഗീസ് അധ്യക്ഷത വഹിച്ചു. ഇസിഎ സാഹിത്യവേദി ചെയർമാൻ ഒ. വിശ്വനാഥൻ ആമുഖ പ്രസംഗം നടത്തി. ബിന്ദു ബിനേഷ് പ്രാർഥനാ ഗാനം ആലപിച്ചു. സിന്ധു രാജേഷ് അതിഥികളെ പരിചയപ്പെടുത്തി. ബെംഗളൂരുവിലെ കലാസാഹിത്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
<BR>
TAGS : ECA | ART AND CULTURE
SUMMARY : ECA Smriti Parvam Literary Seminar
ആലപ്പുഴ: വിദ്യാർഥിയുടെ ബാഗിൽ നിന്ന് കിട്ടിയ വെടിയുണ്ടകൾ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിൽ നടത്തിയ…
ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ ചാർജ് ഇളവ് ജനുവരി 5നു നിലവിൽ വരും.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള എന്യുമറേഷൻ ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ട അവസാന ദിവസം ഇന്ന്. വിതരണം…
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ…
തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂർ മുൻകൂട്ടി അറിയാൻ അനുവദിക്കുന്ന വിധത്തിൽ ആദ്യ റിസർവേഷൻ ചാർട്ട്…
ബെംഗളൂരു: കുടക് മടിക്കേരി ചെട്ടള്ളിയിലെ ശ്രീമംഗലയില്‍ കാപ്പിത്തോട്ടത്തിൽ എട്ട് വയസ്സുള്ള ആൺകടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കെണിയിൽ കുടുങ്ങിയതിനെത്തുടർന്നുള്ള പരുക്കാണ്…