Categories: ASSOCIATION NEWS

ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ്‌ ബഷീറും – കവി സച്ചിദാനന്ദൻ

ബെംഗളൂരു: ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ അനാവരണം ചെയ്ത രണ്ട് പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറുമെന്ന് കവി സച്ചിദാനന്ദന്‍. ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) സാഹിത്യവേദി സംഘടിപ്പിച്ച ‘സ്മൃതി പര്‍വം’ സാഹിത്യ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരോഗതിയുടെ പാതയിലേക്ക് നയിച്ച അധൃഷ്യ പ്രഭാവനായ കവിയായിരുന്നു ആശാന്‍. ഉപരിപ്ലവമായ ചിന്തകളെ താലോലിക്കുക ആശാന്റെ സ്വഭാവമല്ല .സമസൃഷ്ടികളോടുള്ള സഹാനുഭൂതിയും നാം ജീവിക്കുന്ന ലോകത്തോടുള്ള സ്‌നേഹവും ജീവിതമഹാരഹസ്യത്തിന്റെ നേര്‍ക്കുള്ള ദയാദരങ്ങളും ഉത്തേജിപ്പിക്കുന്നവയാണ് ആ കവിതകള്‍. നവോത്ഥാന കവികളില്‍ അഗ്രഗണ്യനായ ആശാനാണ് തന്റെ സര്‍ഗപരമായ കഴിവ് പ്രതിലോമാശയങ്ങള്‍ക്കെതിരെ പോരാടാനുള്ള ആയുധമാക്കണമെന്ന് ആദ്യം പ്രഖ്യാപിച്ചതും – ജാതി മത ചിന്തകള്‍ക്കെതിരേയും സ്ത്രീ സ്വാതന്ത്യത്തിനും പാര്‍ശ്വവല്‍ക്കരിക്കുന്നവര്‍ക്കും വേണ്ടി ആ തൂലിക ചലിച്ചു. അതേ പോലെ തന്നെ ഗദ്യസാഹിത്യമായ കഥാശാഖയില്‍ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലിയായ മഹാകവി തന്നെയായിരുന്നു വൈക്കം മുഹമ്മദ് ബഷീറും.മൗലികതയും നര്‍മ്മത്തിന്റെ വെട്ടിത്തിളക്കങ്ങളും ബഷീര്‍ കൃതികളുടെ മുഖമുദ്രയായിരുന്നു ജീവിതത്തെ അതിന്റെ തനിമയില്‍ കലാത്മകമായി സൃഷ്ടിച്ചു. അതിരുകള്‍ക്കപ്പുറത്തേക്ക് ആ ഭാവന സ്വതന്ത്രമായി മേഞ്ഞുനടന്നു എന്നിടത്താണ് ബഷീര്‍ കൃതികള്‍ അനര്‍ഘമായ അനുഭവമായിത്തീരുന്നത്. ഈ രണ്ട് പ്രതിഭാശാലികളേയും അവരുടെ എഴുത്തിനേയും ഇന്നും സ്മരിക്കേണ്ടത് വര്‍ത്തമാനകാലത്തിന്റെ ആവശ്യകത കൂടിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾ സദസ്‌

 

സ്‌ത്രോത്രങ്ങളെഴുതിയിരുന്ന കുട്ടിആശാന്‍ കുമാരനാശാനായി മാറിയതിന് ഭൂമിക ഒരുക്കിയ ബെംഗളൂരു നഗരത്തില്‍ അതേ കുറിച്ച് സംസാരിക്കാനായതിലുള്ള സന്തോഷം അറിയിക്കുന്നുവെന്ന് തുടര്‍ന്ന് സംസാരിച്ച എഴുത്തുകാരനും പ്രഭാഷകനുമായ കെ വി സജയ് പറഞ്ഞു. ആശാന്റെ ബെംഗളൂരു വാസത്തിനിടെ ഗെരിസപ്പാ അരുവി (ജോഗ് ഫാള്‍സ്) യെ കുറിച്ചെഴുതിയ അപൂര്‍ണമായ കവിതയിലെ ‘ലോകാനുരാഗമിയലാത്തവരേ, നരന്റെയാകാരമാര്‍ന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ ഏകാന്തനിർമ്മമതരേ, വെറുതേ വനത്തിന്നേകാന്തമാം ഗുഹവെടിഞ്ഞു വെളിപ്പെടായ്‌വിൻ’ എന്ന ശ്ലോകം കെ വി സജയ് ആലപിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാലോകത്തെ കുറിച്ച് ഇ പി രാജഗോപാലന്‍ വിശദീകരിച്ചൂ. തുടർന്ന് സംസാരിച്ച ഡോ. സോമൻ കടലൂര്‍ ബഷീറിന്റെ നോവലുകളെക്കുറിച്ചു സംസാരിച്ചു. സോമൻ കടലൂര്‍ കവിതാലാപനവും നടത്തി. ഇസിഎ പ്രസിഡണ്ട് സുധി വർഗീസ് അധ്യക്ഷത വഹിച്ചു. ഇസിഎ സാഹിത്യവേദി ചെയർമാൻ ഒ. വിശ്വനാഥൻ ആമുഖ പ്രസംഗം നടത്തി. ബിന്ദു ബിനേഷ് പ്രാർഥനാ ഗാനം ആലപിച്ചു. സിന്ധു രാജേഷ് അതിഥികളെ പരിചയപ്പെടുത്തി. ബെംഗളൂരുവിലെ കലാസാഹിത്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

<BR>
TAGS : ECA | ART AND CULTURE
SUMMARY : ECA Smriti Parvam Literary Seminar

Savre Digital

Recent Posts

എയര്‍ഇന്ത്യ പൈലറ്റിന്റെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; ഇന്ത്യയിലേക്ക് തിരിച്ചയച്ച്‌ യുഎസ്

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…

9 minutes ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…

1 hour ago

വാല്‍പ്പാറ ദുരന്തം; പ്രിയ അധ്യാപകരെ അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍

മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…

2 hours ago

നിതിൻ രാജിന്‍റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…

3 hours ago

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…

4 hours ago

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…

4 hours ago