ന്യൂഡൽഹി: കര്‍ഷക മാര്‍ച്ച് തത്കാലം നിര്‍ത്തി. ഡല്‍ഹി ചലോ മാര്‍ച്ച് നടത്തിയ 101 കര്‍ഷകരെ തിരിച്ചുവിളിച്ചു. ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെയാണ് നടപടി. അതിനിടെ, സമരത്തില്‍ പങ്കെടുത്ത ആറ് കര്‍ഷകര്‍ക്ക് പോലീസ് കണ്ണീര്‍ വാതക പ്രയോഗത്തില്‍ പരുക്കേറ്റു.
കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ഭാഗീരഥ് ചൗധരിയാണ് മാധ്യമങ്ങളെ പാര്‍ലമെന്‌റ് വളപ്പില്‍ കണ്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഡല്‍ഹി ചലോ മാര്‍ച്ചുമായി മുന്നോട്ടുപോയ 10 കര്‍ഷകരേയും പിന്‍വലിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ സംഘും അറിയിച്ചത്.
മാര്‍ച്ചിനിടെ ആറ് കര്‍ഷകര്‍ക്ക് ടിയര്‍ഗ്യാസ് ഷെല്ലിങ്ങില്‍ പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. കര്‍ഷകരെ ശംഭു അതിര്‍ത്തിയില്‍ തടഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരേ പോലിസ് ലാത്തി വീശി. പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്.
കര്‍ഷക സമരത്തെ നേരിടാന്‍ അംബാലയിലെ പത്ത് ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഡിസംബര്‍ 9 വരെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. വാട്ട്സ്‌ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് ഈ പ്രഖ്യാപനം. എന്നാല്‍ ബാങ്കിങ്, മൊബൈല്‍ റീചാര്‍ജ് സേവനങ്ങള്‍ നടത്താനാകുമെന്ന് പോലിസ് അറിയിച്ചു.
TAGS : DELHI
SUMMARY : Farmers end the ‘Delhi Chalo’ march
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…
ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…
ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ…