ബെംഗളൂരു: അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ഉൾപ്പെടെ നാല് പേർക്ക് ഏഴു വർഷം തടവ് ശിക്ഷ വിധിച്ച് സിബിഐ പ്രത്യേക കോടതി. തെലങ്കാന സിബിഐ കോടതിയുടേതാണ് വിധി. ജനാർദ്ദന റെഡ്ഡി, ഒഎംസി കമ്പനി എംഡി ശ്രീനിവാസ് റെഡ്ഡി, രാജഗോപാൽ റെഡ്ഡി, മഹ്ഫൂസ് അലി ഖാൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഏഴ് വർഷം തടവും 10,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട കമ്പനിക്ക് ഒരു ലക്ഷം രൂപയും പിഴ വിധിച്ചിട്ടുണ്ട്.
റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഒബുലാപുരം മൈനിംഗ് കമ്പനി (ഒഎംസി) ഉൾപ്പെട്ട ഖനന അഴിമതിയിൽ അന്വേഷണം ആരംഭിച്ച് വർഷങ്ങൾക്ക് ശേഷമാണ് വിധി. കേസിൽ അഞ്ച് പേർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസിൽ മറ്റ് രണ്ട് പേരെ കുറ്റവിമുക്തരാക്കി. കേസിലെ പ്രതികളിൽ ഒരാൾ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. കേസിൽ പ്രതിചേർത്തിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ വൈ. ശ്രീലക്ഷ്മിക്കെതിരായ കേസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം കോടതി വിധിക്കെതിരെ മന്ത്രിയുൾപ്പടെ ബുധനാഴ്ച്ച ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം.
TAGS: KARNATAKA | CBI COURT
SUMMARY: Ex-Karnataka minister Gali Janardhan Reddy sentenced to 7 years’ imprisonment in Obulapuram mining case
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…
തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…
ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…