KERALA

ഗോവിന്ദച്ചാമി ജയിൽ ചാടാൻ നടത്തിയത് വൻ തയ്യാറെടുപ്പുകൾ; 20 ദിവസത്തോളം നീണ്ട ആസൂത്രണം, ചോറ് ഒഴിവാക്കി ശരീരഭാരം കുറച്ചു

കണ്ണൂർ: സൗമ്യ കൊലകേസിലെ പ്രതിയും കൊടുംകുറ്റവാളിയുമായ ​ഗോവിന്ദച്ചാമി ജയിൽ ചാടാൻ നടത്തിയത് വൻ തയ്യാറെടുപ്പുകൾ. 20 ദിവസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ജയിലിൽനിന്നും ചാടിയത്. ശരീരഭാരം കുറയ്ക്കുകയും ജയിൽ അഴി മുറിക്കാനും മതിൽ ചാടാനുമുള്ള ഉപകരണങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു. വണ്ണം കുറക്കാൻ വേണ്ടി ചോറ് കഴിക്കുന്നത് അവസാനിപ്പിച്ചിരുന്നു. പകരം ആഴ്ചകളായി ചപ്പാത്തി മാത്രമാണ് പ്രതി കഴിച്ചിരുന്നത്. വണ്ണം കുറച്ചത് വഴിയാണ് രണ്ട് കമ്പികൾ മുറിച്ച് മാറ്റിയ ചെറിയ വിടവിലൂടെ ഗോവിന്ദച്ചാമിക്ക് നുഴഞ്ഞുകയറി പുറത്തുകടക്കാൻ സാധിച്ചത്.

ഉപ്പ് വെച്ച് സെല്ലിലെ കമ്പികൾ തുരുമ്പിപ്പിച്ചു. ജയിലിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തുനിന്നും ഹാക്‌സോ ബ്ലേഡ് സംഘടിപ്പിച്ചു. സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗമാണ് മുറിച്ചത്. വെള്ളം നിറയ്ക്കുന്ന വീപ്പ അടുക്കിവെച്ചാണ് മതിലിന് പുറത്തേക്ക് ചാടിയത്. ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു വെച്ച് അതുപയോ​ഗിച്ചാണ് മതിലിന് പുറത്തുചാടിയത്.

മതിലിന് മുകളിലുള്ള ഫെൻസിങിൽ വൈദ്യുതി ഉണ്ടായിരുന്നില്ല എന്നാണ് സൂചന. വേലി മറികടക്കാൻ ശ്രമിച്ചാൽ വൈദ്യുതി ഷോക്ക് ഏൽക്കുന്ന തരത്തിലാണ് സജ്ജീകരണമുള്ളത്. എന്നാൽ, ഗോവിന്ദച്ചാമി മതിൽ ചാടുമ്പോൾ വൈദ്യുതി ഉണ്ടായിരുന്നെങ്കിൽ ഷോക്കേറ്റേനേ.

​രാവിലെ 6.30 കഴിഞ്ഞാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം പോലീസിന് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ 4.15ഓെയാണ് പ്രതി ജയിൽ ചാടിയതെന്ന് പോലീസ് മനസിലാക്കി. തുടർന്ന് കണ്ണൂർ ടൗൺ അസിസ്റ്റന്റ് കമീഷണർ പ്രദീപൻ, എസ് എച്ച് ഒ ശ്രീജിത്ത്, എസ് ഐമാർ, ഡാൻസാഫ് ടീം അംഗങ്ങൾ, മറ്റ് പോലീസ് ഉദ്യോ​ഗസ്ഥർ എന്നിവർ വ്യാപക പരിശോധന നടത്തുകയായിരുന്നു. ജയിൽചാടിയ വിവരം ലഭിച്ച് മൂന്നര മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാനായി.

പോലീസ് ഉദ്യോ​ഗസ്ഥരുടെ കൃത്യമായ പ്രവർത്തനങ്ങളിലൂടെയാണ് പ്രതി പിടിയിലായതെന്ന് കണ്ണൂർ സിറ്റി പോലീസ് കമീഷണർ നിധിൻ രാജ്. പ്രതിയെ കണ്ടു എന്ന പറഞ്ഞ് ലഭിച്ച വിവരങ്ങൾ എല്ലാം പരിശോധിച്ചു. അതിന്റെ ഭാ​ഗമായി തളാപ്പിൽ നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ ഒളിച്ചിരുന്ന ​ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്. ഗോവിന്ദച്ചാമിയെ കണ്ടത്താൻ നിർണായക വിവരം നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഗോവിന്ദച്ചാമിയ്ക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കമീഷണർ അറിയിച്ചു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു. കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീംകോടതി 2016ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.
SUMMARY: Govindachamy made extensive preparations to escape from prison.

NEWS DESK

Recent Posts

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുകയില്‍ 50% ഇളവ്; 17 ദിവസത്തിനുള്ളിൽ പിരിച്ചെടുത്തത് 54 കോടിയിലധികം രൂപ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുടിശ്ശികയില്‍ 50% ഇളവ് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിന് മികച്ച പ്രതികരണം. 17 ദിവസത്തിനുള്ളിൽ…

2 hours ago

ബിഹാർ മോഡൽ വോട്ടർപട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പാക്കുന്നു; നിർണായക നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ…

2 hours ago

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ എട്ടുകോടി രൂപ മൂല്യമുള്ള വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് ഇളയരാജ

ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ 8 കോടിയോളം രൂപവിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക…

3 hours ago

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21)…

4 hours ago

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സെപ്റ്റംബർ 20 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംസ്കാരിക വേദി ബെംഗളൂരു മലയാളികൾക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. നർമ്മവും കവിതയും പാട്ടും കലർന്ന പ്രഭാഷണങ്ങളിലൂടെ…

4 hours ago

കെ.എന്‍.എസ്.എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 13,14 തീയതികളിൽ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബർ 13,14 തീയതികളിൽ ചന്ദാപുര സൺ പാലസ്…

5 hours ago