ന്യൂഡൽഹി: രാജ‍്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കരണം രാജ‍്യത്തിന്‍റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നും സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നവരാത്രി ആശംസ നേർന്നു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്. ജിഎസ്ടി സേവിങ്സ് ഉത്സവത്തിന് തിങ്കളാഴ്ച തുടക്കമാകുമെന്നും വരുന്ന ഒരാഴ്ച ജിഎസ്ടി സേവിങ്സ് വാരമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളെ മുതല്‍ രാജ്യത്ത് ജിഎസ്‌ടി സേവിംഗ്സ് ഉത്സവത്തിനാണ് തുടക്കമാകുന്നതെന്നും ജനങ്ങളുടെ സമ്പാദ്യം വർദ്ധിക്കുമെന്നും സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഉത്സവകാലത്ത് എല്ലാവരുടെയും ഹൃദയം മധുരം കൊണ്ട് നിറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“നാളെ മുതല്‍ നവരാത്രി ഉത്സവം ആരംഭിക്കുകയാണ്. എല്ലാവർക്കും ആശംസകള്‍. നവരാത്രിയുടെ ആദ്യ ദിവസം മുതല്‍, രാജ്യം ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തുകയാണ്. നാളെ സൂര്യോദയത്തോടെ, അടുത്ത തലമുറ ജിഎസ്‌ടി പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വരും. ഈ പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുകയും, വ്യവസായം ചെയ്യുന്നത് എളുപ്പമാക്കുകയും, കൂടുതല്‍ നിക്ഷേപം ആകർഷിക്കുകയും, ഓരോ സംസ്ഥാനവും രാജ്യത്തിന്റെ വികസനത്തില്‍ തുല്യ പങ്കാളികളാകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.
കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ, രാജ്യത്തെ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തെ തോല്‍പ്പിച്ചു. ദാരിദ്ര്യത്തില്‍ നിന്ന് ഉയർന്നുവന്ന്, നവ മധ്യവർഗം എന്നറിയപ്പെടുന്ന 25 കോടി ജനങ്ങളുടെ ഒരു വലിയ സംഘം ഇന്ന് രാജ്യത്ത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ നവ മധ്യവർഗത്തിന് അവരുടേതായ അഭിലാഷങ്ങളും സ്വപ്നങ്ങളുമുണ്ട്. ഈ വർഷം, 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമാക്കിക്കൊണ്ടുള്ള ഒരു സമ്മാനം സർക്കാർ നല്‍കി.
സ്വാഭാവികമായും, 12 ലക്ഷം രൂപ വരെയുള്ള വരുമാന നികുതി ഇളവ് അനുവദിക്കുമ്ബോള്‍, മധ്യവർഗത്തിന്റെ ജീവിതത്തില്‍ ആഴത്തിലുള്ള പരിവർത്തനം സംഭവിക്കുന്നു. ഇത് വളരെയധികം ലാളിത്യവും സൗകര്യവും കൊണ്ടുവരുന്നു. ഇപ്പോള്‍, ദരിദ്രർക്കും, നവ മധ്യവർഗത്തിനും, മധ്യവർഗത്തിനും ഇരട്ടി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ജിഎസ്‌ടി കുറച്ചതോടെ, രാജ്യത്തെ പൗരന്മാർക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നത് എളുപ്പമാകും,” പ്രധാനമന്ത്രി പറഞ്ഞു.
“രാജ്യത്തിന്റെ കൂട്ടായ തീരുമാനമാണ് ജിഎസ്‌ടി. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഇതിനു തുടർച്ചയുണ്ടാകും. എല്ലാ മേഖലയിലും മാറ്റമുണ്ടാകും. സ്കൂട്ടർ, ബൈക്ക്, കാർ, ടിവി തുടങ്ങി എല്ലാത്തിന്റെയും വില കുറയാൻ പോവുകയാണ്. വ്യാപാരികള്‍ ജിഎസ്‌ടി പരിഷ്കരണത്തില്‍ അതിയായ സന്തോഷത്തിലാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും വില കുറയും. വീട് വയ്ക്കുന്നവർക്കും ചെലവ് കുറയും. യാത്രകള്‍ക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബില്‍ വരും.” പ്രധാനമന്ത്രി പറഞ്ഞു.
സെപ്റ്റംബർ 22-നാണ് ജിഎസ്‌ടി പരിഷ്‌കരണം പ്രാബല്യത്തില്‍വരുന്നത്. ജിഎസ്‌ടി. 2.0 എന്ന പേരില്‍ പ്രഖ്യാപിച്ച പുതിയ പരിഷ്‌കരണം ദീർഘനാളായി പല കോണുകളില്‍ നിന്നും ഉയർന്നുവന്ന രണ്ടാം തലമുറ ചരക്ക് സേവന നികുതി എന്ന ആവശ്യത്തിന്റെ ചുവടുപിടിച്ചാണ്. സമ്ബദ്വ്യവസ്ഥയ്ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമായ ലളിതമായ നികുതി സംവിധാനം കൊണ്ടുവരണമെന്നതാണ് സർക്കാരിന്റ ലക്ഷ്യം.
SUMMARY: GST 2.0 from tomorrow will strengthen the country’s development: PM
കൊല്ലം: ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മലയാളി 15 വർഷത്തിന് ശേഷം പിടിയിലായി. കൊല്ലം കുളക്കട സ്വദേശി സുരേന്ദ്രനാണ് പിടിയിലായത്.…
ന്യൂയോർക്ക്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിർപ്പുകളെ അവഗണിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു.…
തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3. 63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ…
കാസറഗോഡ്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ വിഷകലയെന്ന് വിളിച്ചതില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍…
തിരുവനന്തപുരം: പാലോട് കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തി. 13 കുരങ്ങന്മാരെയാണ് ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പാലോട് – മങ്കയം പമ്പ്…
കോഴിക്കോട്: മംഗലാപുരം - കോയമ്പത്തൂർ എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്ന് വീണ 19കാരിക്ക് ഗുരുതര പരുക്ക്. വടകര സ്വദേശിനിയായ റിഹയെ (19)ആണ്…