ബെംഗളൂരു: കർണാടകയിലും മൺസൂൺ കാലവർഷം ശക്തി പ്രാപിക്കുന്നു. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപ്പി ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ ജില്ലകളിലും മലനാട് പ്രദേശങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴയ്കൊപ്പം ഉരുൾപൊട്ടലും മണ്ണിടിച്ചലിനും സാധ്യത ഉള്ളതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കുടക്, ഉഡുപ്പി ജില്ലകള്‍, ദക്ഷിണ കന്നഡയിലെ മംഗളൂരു, ഉള്ളാല, ബണ്ട്വാള, മുൽക്കി, മൂടബിദിരെ എന്നീ അഞ്ച് താലൂക്കുകള്‍, ചിക്കമഗളൂരു ജില്ലയിലെ ചിക്കമഗളൂരു, മൂടിഗെരെ, ശൃംഗേരി, കൊപ്പ, എൻ.ആർ.പുര, കലസ ആറ് താലൂക്കുകൾ എന്നിവിടങ്ങളിലാണ് നാളെ (ജൂണ്‍ 16) അവധി പ്രഖ്യാപിച്ചത്. അംഗനവാടി,സ്കൂള്‍, കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
SUMMARY: Heavy rains in Karnataka; Holiday for educational institutions in four districts tomorrow
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…